പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ലോകത്തിലെ ആദ്യ ശ്വാസകോശ കാൻസർ വാക്സിൻ പരീക്ഷണം ഏഴ് രാജ്യങ്ങളിൽ ആരംഭിച്ചു

ശ്വാസകോശ അർബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എംആർഎൻഎ വാക്സിൻ ഏഴ് രാജ്യങ്ങളിൽ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദർ.

കാൻസർ മരണങ്ങളിൽ ഏറ്റവും കുടുതൽ ശ്വാസകോശ അർബുദ ബാധിതരാണെന്നാണ് പഠനം.

പ്രതിവർഷം 18 ലക്ഷം പേരാണ് ശ്വാസകോശ അർബുദ ബാധിതരായി മരിക്കുന്നത്.

യു.കെ സ്വദേശിയായ രോഗിക്കാണ് പ്രതിരോധ വാക്സിൻ ആദ്യമായി നൽകിയത്. യു.കെയിൽ നിന്നുള്ള 20 രോഗികളുൾപ്പടെ 120 രോഗികൾക്ക് വാക്സിൻ നൽകും.

ബയോ എൻ ടെക്ക് എന്ന കമ്പനി വികസിപ്പിച്ച ബി.എൻ.ടി.116 വാക്സിൻ കാൻസർ ബാധിത കോശങ്ങൾ തിരിച്ചുവരുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

യു.കെ, ജർമനി, യു.എസ്, പോളണ്ട്, ഹങ്കറി,സ്പെയിൻ, ടർക്കി ഉൾപ്പടെ ഏഴു രാജ്യങ്ങളിലെ 34 സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.

എ.ഐ ശാസ്ത്രജ്ഞനായ 67 വയസ്സുകാരനായ ജാനുസ് റാക്സാണ് ആദ്യ വാക്സിൻ ഡോസ് ഏറ്റുവാങ്ങിയത്.

മെയിലാണ് ഇദ്ദേഹത്തെിന് അർബുദം സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ ഉടൻ തന്നെ കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ ആരംഭിച്ചിരുന്നു.

X
Top