പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

മൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്

ന്യൂഡൽഹി: മെയ് മാസത്തില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) 0.39 ശതമാനമായി കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍. ഭക്ഷ്യവസ്തുക്കള്‍, നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ഇന്ധനം എന്നിവയുടെ വില കുറഞ്ഞതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഏപ്രിലില്‍ മൊത്തവില പണപ്പെരുപ്പം 0.85 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 2.74 ശതമാനമായിരുന്നു. മൊത്ത വില സൂചിക (ഡബ്ല്യുപിഐ) പ്രകാരം, ഭക്ഷ്യവസ്തുക്കളുടെ വില മെയ് മാസത്തില്‍ 1.56 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഏപ്രിലില്‍ ഇത് 0.86 ശതമാനമായിരുന്നു, പച്ചക്കറികളുടെ വിലയിലും കുത്തനെ ഇടിവ് രേഖപ്പെടുത്തി.

പച്ചക്കറികളിലെ വിലക്കയറ്റം ഏപ്രിലില്‍ 18.26 ശതമാനമായിരുന്നെങ്കില്‍ മെയ് മാസത്തില്‍ ഇത് 21.62 ശതമാനമായിരുന്നു. അതേസമയം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം ഏപ്രിലില്‍ 2.62 ശതമാനത്തില്‍ നിന്ന് 2.04 ശതമാനമായി കുറഞ്ഞു.

ഇന്ധന, വൈദ്യുതി മേഖലകളിലെ പണപ്പെരുപ്പം ഏപ്രിലില്‍ 2.18 ശതമാനമായിരുന്നെങ്കില്‍ മെയ് മാസത്തില്‍ അത് 2.27 ശതമാനമായി കുറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ധനനയം രൂപീകരിക്കുമ്പോള്‍ പ്രധാനമായും ചില്ലറ പണപ്പെരുപ്പമാണ് കണക്കിലെടുക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍ ചില്ലറ വ്യാപാര പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം.

പണപ്പെരുപ്പം കുറഞ്ഞതിനെത്തുടര്‍ന്ന് ഈ മാസം റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ 0.50 ശതമാനം കുറച്ചു 5.50 ശതമാനമാക്കിയിരുന്നു.

X
Top