രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.58 ശതമാനമായി കുറഞ്ഞു. ജൂണിലിത് -0.13 ശതമാനമായിരുന്നു.

ഭക്ഷ്യവിലയിലെ കുറവാണ് മൊത്തവില പണപ്പെരുപ്പത്തെ നെഗറ്റീവ് ടെറിട്ടറിയിലൊതുക്കിയത്. മിനറല്‍ ഓയില്‍സ്, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, അടിസ്ഥാന ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ വിലയിലും ഇടിവുണ്ടായി.

റോയിട്ടേഴ്‌സ് പ്രവചിച്ചിരുന്നത് മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ -0.30 ശതമാനമായി കുറയുമെന്നായിരുന്നു. മണ്‍സൂണ്‍ അസന്തുലിതമായിട്ടും മികച്ച വിളവെടുപ്പ് പണപ്പെരുപ്പത്തെ വരുതിയിലാക്കാന്‍ സാഹായിച്ചു.

ആദ്യമായാണ് ദീര്‍ഘകാലത്തില്‍ പണപ്പെരുപ്പം കുറഞ്ഞതോതില്‍ തുടരുന്നത്. ജൂലൈയില്‍ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തെ താഴ്ചയായ 2.1 ശതമാനത്തിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പച്ചക്കറികളുടെ വില 19 ശതമാനവും പയര്‍വര്‍ഗ്ഗങ്ങളുടെ വില 12 ശതമാനവുമാണ് കുറഞ്ഞത്. എണ്ണകളുടെയും പഴങ്ങളുടെയും വില അതേസമയം വര്‍ധിച്ചിട്ടുണ്ട്.ഇത് യഥാക്രമം 17.8 ശതമാനവും 12.6 ശതമാനവുമാണ്.

X
Top