സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

വേള്‍പൂള്‍ നാലാംപാദം: അറ്റാദായം 24.5 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: വേള്‍പൂള്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 63.71 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറവ്.

വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം കുറഞ്ഞ് 1672.65 കോടി രൂപയായി. ഇപിഎസ് 6.61 രൂപയില്‍ നിന്നും 4.94 രൂപയായി കുറഞ്ഞു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്.

അതേസമയം അറ്റാദായം ഇടിഞ്ഞതിനെ തുടര്‍ന്ന് കമ്പനി ഓഹരി ഇടിവ് നേരിട്ടു. 1.35 ശതമാനം താഴ്ന്ന് 1348.15 രൂപയിലായിരുന്നു ക്ലോസിംഗ്. 2022 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 1905 രൂപയാണ് 52 ആഴ്ച ഉയരം.

ഫെബ്രുവരി 2023 ലെ 1218.20 രൂപ 52 ആഴ്ച താഴ്ചയാണ്.

X
Top