ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഫെഡ് റിസര്‍വ് പോളിസി മീറ്റിംഗിന് മുന്നോടിയായി വാള്‍സ്ട്രീറ്റ് സൂചികകളില്‍ ഉയര്‍ച്ച

ന്യൂയോര്‍ക്ക്: ഫെഡറല്‍ റിസര്‍വ് ദ്വിദിന പോളിസി മീറ്റിംഗിന് മുന്നോടിയായി, വാള്‍സ്ട്രീറ്റ് സൂചികകള്‍ ഉയര്‍ന്നു. ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 828.52 പോയിന്റ് അഥവാ 2.59 ശതമാനം നേട്ടത്തില്‍ 32,861.8 ലും എസ് ആന്റ് പി 500 93.76 പോയിന്റ് അഥവാ 2.46 ശതമാനം മെച്ചപ്പെട്ട് 3,901.06 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 309.78 ഉയര്‍ന്ന് 11,102 ലും ക്ലോസ് ചെയ്യുകയായിരുന്നു. എസ് ആന്റ് പിയും നാസ്ഡാക്കും തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടങ്ങളാണ് രേഖപ്പെടുത്തിയത്.

ബ്ലൂ-ചിപ്പ് ഡൗ വെള്ളി മുതല്‍ വെള്ളി വരെയുള്ള മുന്നേറ്റവും മെയ് മുതലുള്ള വലിയ പ്രതിവാര ഉയര്‍ച്ചയും സ്വന്തമാക്കി. മൂന്ന് സൂചികകളും 2.5 ശതമാനത്തിലേറെ കരുത്താര്‍ജ്ജിച്ചതും ശ്രദ്ധേയമായി. ചരിത്രത്തിലെ ഏറ്റവും മികച്ച മാസങ്ങളിലൊന്നാണ് ഡൗവിനെ സംബന്ധിച്ചിടത്തോളം ഒക്ടോബറെന്ന് ഒമാഹ കാര്‍സണ്‍ ഗ്രൂപ്പ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് റയാന്‍ ഡെട്രിക് പറയുന്നു.

ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്‍ ഓഹരിയുടെ 7.6 ശതമാനം ഉയര്‍ച്ചയും ഷവ്റോണ്‍, എക്സോണ്‍ മൊബില്‍ എന്നിവയുടെ ശക്തമായ വരുമാനവുമാണ് വിപണിയെ തുണച്ചത്. ആമസോണ്‍ ഓഹരി 6.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ആപ്പിളിന്റെ നേട്ടം ആമസോണ്‍ നഷ്ടത്തെ നികത്തി.

ഇരു കമ്പനികളും ഈയിടെയാണ് സെപ്തംബര്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ മൂന്നാം പാദ എസ്ആന്റ്പി വരുമാനം 2.5 ശതമാനത്തില്‍ നിന്ന് 4.1% ആയി ഉയര്‍ന്നു. അടുത്ത ആഴ്ചയാണ് ഫെഡ് റിസര്‍വിന്റെ ദ്വിദിന പോളിസി മീറ്റിംഗ്.

X
Top