വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

വോഡഫോൺ ത്രീ യുകെയുമായി ലയന ചർച്ചയിലെന്ന് റിപ്പോർട്ട്

മുംബൈ: വോഡഫോൺ യൂകെയെ ത്രീ യുകെയുടെ ഉടമയായ സികെ ഹച്ചിസണുമായി ലയിപ്പിക്കുന്നതിനുള്ള ചർച്ചകളിലാണ് ആഗോള ടെലികോം ഭീമനായ വോഡഫോൺ എന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം യുകെയിൽ 5ജിയുടെ ലോഞ്ച് വേഗത്തിലാക്കാനും രാജ്യത്ത് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വിപുലീകരിക്കാനും കഴിയുന്ന വിപണിയിലെ ഒരു മുൻനിര ഓപ്പറേറ്ററെ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഈ കരാർ രണ്ട് കമ്പനികളുടെയും യുകെ ആസ്ഥാനമായുള്ള ബിസിനസ്സുകളെ സംയോജിപ്പിക്കും. ലയിപ്പിച്ച സ്ഥാപനത്തിൽ വോഡഫോണിന് 51 ശതമാനം ഓഹരിയും ശേഷിക്കുന്ന 49 ശതമാനം ഓഹരി സികെ ഹച്ചിസണും കൈവശം വയ്ക്കുമെന്ന് റിപ്പോർട്ടുകൾ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ സികെ ഹച്ചിസൺ ഇതിനകം തന്നെ വോഡഫോണുമായി പങ്കാളിത്തത്തിലാണ്. വോഡഫോണും ഹച്ചിസണും 2022 അവസാനത്തോടെ ലയന കരാറിൽ ഏർപ്പെടുമെന്ന്  സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. വോഡഫോണിന്റെ യുകെ-വിഭാഗം രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ശൃംഖലയും ത്രീ യുകെ നാലാമത്തെ വലിയ ശൃംഖലയുമാണ്. ലയനം നടന്നാൽ സംയുക്ത സ്ഥാപനത്തിന് 27 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരിക്കും.

X
Top