എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

യു.എസ് നടപടി, മികച്ച നേട്ടവുമായി അലുമിനീയം കമ്പനികള്‍

ന്യൂഡല്‍ഹി:ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ എന്നിവയുടെ ഓഹരി വില വ്യാഴാഴ്ച 1.5-3 ശതമാനം ഉയര്‍ന്നു.റഷ്യന്‍ അലുമിനിയം നിരോധിക്കാനുള്ള യു.എസ് നീക്കം ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എംഇ) അലുമിനിയം വില ഉയര്‍ത്തിയതാണ് കാരണം. നാല്‍കോ 3.28 ശതമാനം ഉയര്‍ന്ന് 72.80 രൂപയിലും ഹിന്‍ഡാല്‍കോ 3.5 ശതമാനം ഉയര്‍ന്ന് 414.70 രൂപയിലും വേദാന്ത 1.2 ശതമാനം ഉയര്‍ന്ന് 290.95 രൂപയിലുമാണ് വ്യാപാരത്തിലുള്ളത്.

7.3 ശതമാനം വരെ ഉയര്‍ച്ചയാണ് ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ അലുമിനീയത്തിനുണ്ടായത്. ഹിന്‍ഡാല്‍കോ, വേദാന്ത എന്നിവ 15 ശതമാനം ഉയര്‍ച്ച കൂടി രേഖപ്പെടുത്തുമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗൗരംഗ് ഷാ പറയുന്നു. ലോഹങ്ങളുടെ സമ്പൂര്‍ണ്ണ നിരോധനം, ഇറക്കുമതി ചുങ്കം ചുമത്തുക എന്നീ ഉപരോധമാര്‍ഗ്ഗങ്ങളാണ് റഷ്യയ്‌ക്കെതിരെ യു.എസ് ആരായുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അലുമിനിയത്തിന് വലിയ ഡിമാന്‍ഡുള്ളതിനാല്‍ യു.എസിന്റെ നീക്കം ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമാകും. കാപെക്‌സ് പുനരുജ്ജീവനവും റിയല്‍ എസ്‌റ്റേറ്റ് ബൂമും കാരണം ആഭ്യന്തര വിപണിയില്‍ അലുമിനീയം ഡിമാന്റ് ഇതിനോടകം ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരികളില്‍ 15 ശതമാനം വര്‍ധനവ് ജിയോജിത്ത് പ്രവചിക്കുന്നത്.

X
Top