എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബാൽകോയ്ക്ക് 84 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചു

ന്യൂ ഡൽഹി : വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന് (ബാൽക്കോ) ചരക്ക് സേവന നികുതി (ജിഎസ്ടി) 84 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട് .

മൊത്തം ജിഎസ്ടി ഡിമാൻഡ് 84കോടി രൂപയ്ക്കാണ് നൽകിയിരിക്കുന്നത്, ഈ തുകയുടെ 10 ശതമാനം പിഴയും ബാധകമായ പലിശയും സഹിതം അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2001-ൽ കേന്ദ്ര ഖനി മന്ത്രാലയം അതിന്റെ 51 ശതമാനം ഓഹരികൾ ഇറക്കിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്ന ബാൽകോ വേദാന്ത ഏറ്റെടുത്തു.

ബാൽകോയുടെ പ്രധാന പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിലെ കോർബയെ കേന്ദ്രീകരിച്ചാണ്. കവർധയിലും മെയിൻപട്ടിലും സ്ഥിതി ചെയ്യുന്ന കമ്പനിയുടെ കീഴിലുള്ള ഖനികൾ ഉയർന്ന ഗ്രേഡ് ബോക്‌സൈറ്റ് വിതരണം ചെയ്യുന്നു.

2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 42 കോടി രൂപയിലെത്തി, ഇത് മുൻവർഷത്തെ 2,736 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. മൊത്തം സമഗ്ര വരുമാനം 2022ലെ 2,720 കോടി രൂപയിൽ നിന്ന് 75 കോടി രൂപയായി.

X
Top