ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ബാൽകോയ്ക്ക് 84 കോടി രൂപയുടെ ജിഎസ്ടി ഡിമാൻഡ് നോട്ടീസ് ലഭിച്ചു

ന്യൂ ഡൽഹി : വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന് (ബാൽക്കോ) ചരക്ക് സേവന നികുതി (ജിഎസ്ടി) 84 കോടി രൂപയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട് .

മൊത്തം ജിഎസ്ടി ഡിമാൻഡ് 84കോടി രൂപയ്ക്കാണ് നൽകിയിരിക്കുന്നത്, ഈ തുകയുടെ 10 ശതമാനം പിഴയും ബാധകമായ പലിശയും സഹിതം അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2001-ൽ കേന്ദ്ര ഖനി മന്ത്രാലയം അതിന്റെ 51 ശതമാനം ഓഹരികൾ ഇറക്കിയപ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്ന ബാൽകോ വേദാന്ത ഏറ്റെടുത്തു.

ബാൽകോയുടെ പ്രധാന പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിലെ കോർബയെ കേന്ദ്രീകരിച്ചാണ്. കവർധയിലും മെയിൻപട്ടിലും സ്ഥിതി ചെയ്യുന്ന കമ്പനിയുടെ കീഴിലുള്ള ഖനികൾ ഉയർന്ന ഗ്രേഡ് ബോക്‌സൈറ്റ് വിതരണം ചെയ്യുന്നു.

2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, കമ്പനിയുടെ നികുതിക്കു ശേഷമുള്ള ലാഭം 42 കോടി രൂപയിലെത്തി, ഇത് മുൻവർഷത്തെ 2,736 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. മൊത്തം സമഗ്ര വരുമാനം 2022ലെ 2,720 കോടി രൂപയിൽ നിന്ന് 75 കോടി രൂപയായി.

X
Top