2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

300 മില്യൺ ഡോളറിന്റെ വരുമാന ലക്ഷ്യവുമായി യുണിപാർട്ട്‌സ്

മുംബൈ: റ്റാഫെ, ബോബ്ക്യാറ്റ്, ക്ലാസ് ട്രാക്ടറുകൾ തുടങ്ങിയ കമ്പനികൾക്കായുള്ള എഞ്ചിനീയറിംഗ് സൊല്യൂഷനുകളുടെ വിതരണക്കാരനാണ് യൂണിപാർട്ട്‌സ്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയോടെ ഏകദേശം 150 ദശലക്ഷം ഡോളറിന്റെ വരുമാനം നേടിയിരുന്നു.

അടുത്ത 3-5 വർഷത്തിനുള്ളിൽ വിറ്റുവരവ് 300 ദശലക്ഷം ഡോളറായി ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും കയറ്റുമതിയിൽ നിന്നാണ് വരുന്നത്. 3 പോയിന്റ് ലിങ്കേജ് (3PL), പ്രിസിഷൻ മെഷീൻഡ് പാർട്‌സ് (PMP) എന്നിവയുടെ ബിസിസ്സുകളിൽ നിന്ന് 7-8% ഓർഗാനിക് വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

യുണിപാർട്ട്‌സിന് 66,940 ടൺ സ്ഥാപിത ശേഷിയുണ്ട്. കൂടാതെ കമ്പനി ഉടൻ തന്നെ പൊതു വിപണിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നു. ഐപിഒയിലൂടെ ഏകദേശം ₹ 1,000-1,200 കോടി രൂപ സമാഹരിക്കാനാണ് സ്ഥാപനത്തിന്റെ പദ്ധതി.

X
Top