ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

സിൽവർലൈൻ പദ്ധതി: സാങ്കേതിക-പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്

കോഴിക്കോട്: രൂപരേഖയിലെ സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.

നിലവിലെ പദ്ധതി രേഖയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്നും മുഖ്യമന്ത്രിയോടു ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂർ റെയിൽവേ സ്റ്റേഷൻ 393.58 കോടി രൂപ ചെലവഴിച്ചു പുതുക്കി നിർമിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ഇതോടൊപ്പം അന്തിമ രൂപരേഖ വിലയിരുത്തുകയും സ്റ്റേഷനിൽ പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവൃത്തിയും മന്ത്രി വിലയിരുത്തി.

അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമാന പദ്ധതിയിൽ മഹാരാഷ്ട്ര സർക്കാരിനു നൽകിയ ധാരണാ പത്രത്തിന്റെ മാതൃക കേരളത്തിനു കൈമാറി തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഇതിനിടെ, കേരളത്തിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ആദ്യസമരം നടത്തിയ കോഴിക്കോട് വെങ്ങളം കെ റെയിൽ പ്രതിരോധ ജനകീയ സമിതി കാട്ടിൽപീടികയിലെ സമരപ്പന്തൽ വരും ദിവസങ്ങളിൽ വീണ്ടും സജീവമാക്കാനൊരുങ്ങുന്നു.

2020 ജൂലൈയിലാണു ജനകീയ പ്രതിരോധ സമിതി സമരം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയെ കണ്ടു ചർച്ച നടത്തിയപ്പോൾ പ്രതിഷേധ സൂചകമായി സമരപ്പന്തലിൽ ഒത്തുകൂടി നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

X
Top