രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

മൊത്തവില പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ കുറഞ്ഞ തോതിലാകുമെന്ന് യുബിഐ

ന്യൂഡല്‍ഹി:: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനമനുസരിച്ച് ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം ഏകദേശം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്. 2025 ജൂലൈയില്‍ മൊത്തവില സൂചിക (ഡബ്ല്യുപിഐ) 0.45% കുറഞ്ഞുവെന്ന് ബാങ്ക് കണക്കാക്കുന്നു. ഇത് ഔദ്യോഗിക സര്‍ക്കാര്‍ ഡാറ്റയല്ല, മറിച്ച് ബാങ്കിന്റെ ആന്തരിക വിശകലനത്തിന്റെ ഭാഗമാണ്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിടിവാണ് മൊത്തവില പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്. ഭക്ഷ്യ പണപ്പെരുപ്പം ജൂണില്‍ -0.26% ആയിരുന്നത് ജൂലൈയില്‍ -1.72% ആയി കുറഞ്ഞതായി ബാങ്ക് കണക്കാക്കുന്നു. ഇന്ധന വില 4.90% ഇടിഞ്ഞു.

അതേസമയം കോര്‍ ഡബ്ല്യുപിഐ ജൂണിലെ 1.06% ല്‍ നിന്ന് ജൂലൈയില്‍ 1.50% ആയി വര്‍ധിച്ചു. ഇത് ഉത്പന്ന വിലകളിലെ ഉണര്‍വിനെ കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കുറഞ്ഞെങ്കിലും പ്രതിമാസ കണക്കെടുപ്പില്‍ പാല്‍, പഞ്ചസാര, മുട്ട, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, എണ്ണകള്‍,പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വില ഇടിഞ്ഞു.

യുഎസ് വ്യാപാര താരിഫുകളും നിലവിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം ആഗോള ചരക്ക് വില അസ്ഥിരമായി തുടരുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ദുര്‍ബലമായ ഡിമാന്‍ഡും മതിയായ വിതരണവും വിലയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് തടയുമെങ്കിലും മണ്‍സൂണും കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങളുമായിരിക്കും വിലക്കയറ്റ പ്രവണതകളെ സംബന്ധിച്ച് നിര്‍ണ്ണായകം.

X
Top