ഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്സ്വര്‍ണ ഇറക്കുമതി തീരുവ വര്‍ധന; 3 മാസം കൊണ്ട് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 10,040 കോടി രൂപഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയില്‍ യുഎസ് മുന്നേറ്റംരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് കണക്കുകൾ

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: ബാങ്കുകളിലെ ഉടമസ്ഥനില്ലാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലെ കണക്കാണിത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 48262 കോടി രൂപയായിരുന്നു ക്ലെയിം ചെയ്യപ്പെടാത്ത ഡെപോസിറ്റ്.

ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് 10 വര്‍ഷമോ അതില്‍ കൂടുതലോ നിഷ്‌ക്രിയമായ നിക്ഷേപമാണ് ഉടമസ്ഥനില്ലാത്തതായി കണക്കാക്കി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യ്ക്ക് കൈമാറുന്നത്. കേന്ദ്രബാങ്ക്, തുക ഡിപ്പോസിറ്റേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റും.

ഇത്തരത്തില്‍ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ്. 8086 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് (5,340 കോടി രൂപ), കാനറ ബാങ്ക് (4,558 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (3,904 കോടി രൂപ) എന്നിവയാണ് കേന്ദ്രബാങ്കിലേയ്ക്ക് തുക മാറ്റിയ മറ്റ് ബാങ്കുകള്‍.

വായ്പാദാതാക്കള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്തേണ്ടതുണ്ട്. തുടര്‍ന്ന് അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കുകയും നിഷ്‌ക്രിയമായി തുടരുന്നതിനുള്ള കാരണങ്ങള്‍ ആരായുകയും വേണം.

X
Top