Alt Image
ഇന്ത്യ-യുഎസ് വ്യാപാര കരാർ: ലക്ഷ്യം അഞ്ച് വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരംചെറുകിട സംരംഭങ്ങൾക്ക് വായ്പാ പരിധി ഉയർത്തിഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഇനി പുതിയ ഉയരങ്ങളിലെത്തുംറഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നുവാട്ടർ മെട്രോ പദ്ധതികൾക്ക് 9,200 കോടി; കൊച്ചി മാതൃക രാജ്യത്തുടനീളം നടപ്പാക്കുന്നു

യുബിഎസ് ഇന്ത്യയെ അപ്ഗ്രേഡ് ചെയ്തു

ഗോള ബ്രോക്കറേജ് ആയ യു ബി എസ് ഇന്ത്യയെ അണ്ടർ വെയ്റ്റ് എന്ന റേറ്റിംഗിൽ നിന്നും ന്യൂട്രൽ എന്ന റേറ്റിംഗിലേക്ക് അപ്ഗ്രേഡ് ചെയ്തു.

ഇന്ത്യൻ കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതാണ് റേറ്റിംഗ് ഉയർത്തിയതിന് ഒരു കാരണം. അതേ സമയം ഇന്ത്യയുടെ ശക്തമായ വളർച്ച സാധ്യതയെ കുറിച്ച് യുബിഎസ് ഇപ്പോഴും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ത്യയേക്കാൾ മികച്ച നിക്ഷേപത്തിനുള്ള വേദി ചൈനയാണ് എന്ന നിഗമനം യുബിഎസ് നിലനിർത്തുന്നു. ഇന്ത്യയിലെ സർക്കാർ തലത്തിൽ രാഷ്ട്രീയ സ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും വളർച്ചയിൽ ഊന്നുന്ന നയത്തിലേക്ക് സർക്കാർ തിരിച്ചു പോകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു.

സപ്ലൈ ശൃംഖലയിൽ ഉണ്ടായ മാറ്റങ്ങൾ ഇന്ത്യക്ക് ഗുണകരമാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല എന്ന് യുബിഎസ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ഇപ്പോഴും അമിത വിലയിലാണെന്ന് യു ബി എസ് കരുതുന്നു. അതേ സമയം ചൈനയിലെയും ഇന്തോനേഷ്യയിലെയും കമ്പനികളുടെ ഓഹരികൾ ചെലവ് കുറഞ്ഞ നിലയിൽ ലഭ്യമാണ്.

X
Top