ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

വരുമാനത്തിനായി യൂസര്‍നെയിം വില്‍ക്കാന്‍ ട്വിറ്റര്‍

ന്യൂയോര്‍ക്ക്:വ്യക്തിഗത സമ്പത്ത് നഷ്ടമായതിനുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ തീരുമാനവുമായി ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക്. വരുമാനത്തിനായി യൂസര്‍നെയിം വില്‍ക്കാനാണ് ഇക്കുറി ട്വിറ്ററിന്റെ പ്ലാനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ലേലം വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ഏറെക്കാലമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ വൈകാതെ ഡിലീറ്റ് ആകുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂസര്‍നെയിമുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തീരുമാനവുമായി മുന്നോട്ട് പോകുമോ എന്നും പ്ലാന്‍ എല്ലാ ഉപയോക്തൃനാമങ്ങളെയും ബാധിക്കുമോ അതോ ഒരു ചെറിയ വിഭാഗത്തെ മാത്രമേ ബാധിക്കുകയുള്ളോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഗിന്നസ് റെക്കോര്‍ഡില്‍ കയറിയതിന് പിന്നാലെ മസ്‌കിന്റെ സാമ്പത്തികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2021 നവംബര്‍ മുതല്‍ മസ്‌കിന് ഏകദേശം 180 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണ് ഫോര്‍ബ്സിന്റെ കണക്ക്.

എന്നാല്‍ മറ്റ് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നത് ഇത് 200 ബില്യണ്‍ ഡോളറിനടുത്താണെന്നാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതിയുമായി മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്കായി മസ്‌ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങള്‍ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേര്‍ക്കെങ്കിലും കിട്ടിയത്. മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്‌ക് തന്നിട്ടൂള്ളുവെന്നും മുന്‍ജീവനക്കാര്‍ ആരോപിച്ചിട്ടുണ്ട്.

കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകള്‍ സ്പാം ഫോള്‍ഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു.

ട്വിറ്ററിന്റെ ഓഫീസുകളിലെ ടോയ്ലറ്റുകളില്‍ വേണ്ടത്ര ടോയ്ലറ്റ് പേപ്പര്‍ ഇല്ലെന്ന സംഭവംനേരത്തെ ട്വിറ്റര്‍ ജീവനക്കാര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോലി ചെയ്യുന്നതിന് കൂലി കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിയതിനാണ് ശുചീകരണ തൊഴിലാളികളെ മസ്‌ക് പിരിച്ചുവിട്ടതിന്റെ ബാക്കിയായിരുന്നു ഇതെന്നാണ് സൂചന.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്ററിന്റെ ഓഫീസില്‍ കാവല്‍, സുരക്ഷാ സേവനങ്ങള്‍ എന്നിവ നിലവിലില്ല. ഓഫീസില്‍ ശുചീകരണത്തൊഴിലാളികളുമില്ല. അതിനാല്‍ വൃത്തിഹീനമായ ബാത്ത്‌റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധി വരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്.

ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പോലും കൃതൃമായി നീക്കം ചെയ്യാന്‍ ആളില്ലാത്ത് സ്ഥിതിയാണുള്ളത്.ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നല്‍കാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.

X
Top