റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ട്രംപ്-പുട്ടിന്‍ ചര്‍ച്ച അവസാനിച്ചു, യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ സമവായമില്ല

അലാസ്‌ക്ക: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ്- റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.ഉക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ വിസമ്മതിച്ചതോടെയാണിയിത്. സമവായത്തിലെത്താനായില്ലെങ്കിലും ഈ ദിശയില്‍ വലിയ പുരോഗതി സാധ്യമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇരു നേതാക്കളും പത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. പകരം കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്നും യുദ്ധമവസാനിപ്പിക്കുന്ന കാര്യത്തില്‍ പുരോഗതി സാധ്യമായെന്നും ട്രംപ് അറിയിച്ചു. ട്രംപിന് നന്ദിപറഞ്ഞ പുട്ടിന്‍ അടുത്ത ചര്‍ച്ച മോസ്‌ക്കോയിലാകാമെന്ന് നിര്‍ദ്ദേശിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പുട്ടിന്‍ യുഎസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുന്നത്.

റഷ്യയ്‌ക്കെതിരെ കനത്ത പാശ്ചാത്യ ഉപരോധം നടക്കുന്ന സാഹചര്യത്തിലാണിത്. നേരത്തെ അലാസ്‌ക്ക പുട്ടിനെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചിരുന്നു. പിന്നീട് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ലിമോസിനില്‍ ഉച്ചകോടി വേദിയിലേയ്ക്ക് യാത്ര.

സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോ, ട്രംപിനുവേണ്ടി പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, പുടിനുവേണ്ടി വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കുകൊണ്ടു.

X
Top