വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ് കടുത്ത നടപടികളിലേക്ക്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് കടബാധ്യത കുറയ്ക്കാന്‍ കടുത്ത നടപടികളിലേക്ക്. അംബുജ സിമന്റ്സ് ലിമിറ്റഡിലെ 4 മുതല്‍ 5 ശതമാനം വരെയുള്ള ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓഹരിയുടെ മൂല്യം 450 മില്യണ്‍ ഡോളറാണ് (3,680 കോടി രൂപ). നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഗ്രൂപ്പ് തുടര്‍ച്ചയായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

അദാനി ഗ്രൂപ്പിന്റെ ഓഹരി

അംബുജ സിമന്റ്സിന്റെ 4 മുതല്‍ 5 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ അദാനി ഗ്രൂപ്പ് അന്താരാഷ്ട്ര വായ്പക്കാരോട് അഭ്യര്‍ത്ഥിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അംബുജ സിമന്റ്സില്‍ അദാനി ഗ്രൂപ്പിന് 63 ശതമാനം ഓഹരിയുണ്ട്.കഴിഞ്ഞ വര്‍ഷം 10.5 ബില്യണ്‍ ഡോളറിന്റെ ഇടപാടിലാണ് ഗ്രൂപ്പ് ഈ സിമന്റ് കമ്പനിയെ ഏറ്റെടുത്തത്.

കടം കുറയ്ക്കാന്‍ ശ്രമം

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അദാനി ഗ്രൂപ്പിന്റെ ആദ്യ ആസ്തി വില്‍പ്പനയായിരിക്കും ഇത്. നിലവില്‍ കടം കുറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മാര്‍ച്ച് 9 ന് അദാനി ഗ്രൂപ്പ് 500 മില്യണ്‍ ഡോളര്‍ ബ്രിഡ്ജ് ലോണ്‍ തിരിച്ചടച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എസിസി ലിമിറ്റഡിന്റെയും അംബുജ സിമന്റ്സ് ലിമിറ്റഡിന്റെയും ഓഹരി വാങ്ങാനാണ് അദാനി ഗ്രൂപ്പ് ഈ വായ്പ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഹരികളില്‍ ഇടിവ്

വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ 1.74 ശതമാനം ഇടിഞ്ഞ് 378.00 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം 380.00 രൂപയില്‍ ആരംഭിച്ച സ്റ്റോക്ക് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 382.35 രൂപയിലും താഴ്ന്ന നിലയില്‍ 373.40 രൂപയിലും എത്തി.

ഈ സ്റ്റോക്കിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 598.00 രൂപയും താഴ്ന്ന നില 288.50 രൂപയുമാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

ജനുവരി 24 ന് പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍, ഷെല്‍ സ്ഥാപനങ്ങള്‍ വഴിയുള്ള സ്റ്റോക്ക് കൃത്രിമത്വവും വഞ്ചനയുമാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപിച്ചത്. ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അദാനിയുടെ ഓഹരികളില്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

ഇതുമൂലം ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം (എംക്യാപ്) ഏകദേശം 60-70 ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ബോട്ടിക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്ണേഴ്സ് (ജിക്യുജി പാര്‍ട്ണേഴ്സ്) അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ 15,446 കോടി രൂപ നിക്ഷേപിച്ചു.

ഇതിന് പിന്നാലെ ഓഹരികള്‍ ഉയര്‍ന്നിരുന്നു.

X
Top