ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇന്ധന സെസിലൂടെ സംസ്ഥാനത്തിന് കിട്ടിയത് 1751 കോടി; ലഭിച്ചത് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനുള്ള പത്തിലൊന്ന് തുക മാത്രം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയതിലൂടെ സംസ്ഥാനത്തിന് രണ്ടുവർഷം കിട്ടിയത് 1751.51 കോടി രൂപ. പ്രളയകാലത്തെ നഷ്ടം നേരിടാൻ ഏർപ്പെടുത്തിയ പ്രളയ സെസിലൂടെ ഇതുവരെ കിട്ടിയത് 2244.88 കോടിയാണ്.

2023-ലെ ബജറ്റിലാണ് ഇന്ധന സെസ് പ്രഖ്യാപിച്ചത്. 2023-24-ല്‍ 954.32 കോടി ലഭിച്ചു. 2024-25 സാമ്ബത്തികവർഷം ജനുവരി 31-വരെ കിട്ടിയത് 797.19 കോടിയാണ്.

ക്ഷേമപെൻഷൻ നല്‍കുന്നതിന് പണംകണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. എന്നാല്‍, ഇതിന് വർഷം വേണ്ടത് 9,600 കോടിയാണെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇന്ധന സെസില്‍നിന്ന് കിട്ടുന്നതാകട്ടെ ഇതിന്റെ പത്തിലൊന്നുമാത്രം.

2018-ലെ പ്രളയത്തിലുണ്ടായ നഷ്ടം നികത്താൻ 2019 ഓഗസ്റ്റ് ഒന്നുമുതല്‍ രണ്ടുവർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. സാധനങ്ങളുടെ വിലയില്‍ ഒരുശതമാനമായിരുന്നു സെസ്.

രണ്ടുവർഷത്തേക്ക് ഏർപ്പെടുത്തിയതാണെങ്കിലും ഇതിലും കുടിശ്ശിക വന്നു. പിരിച്ച സെസ് ഇനിയും സർക്കാരിലേക്ക് ഒടുക്കാൻ ശേഷിക്കുന്നവർക്കായി കുടിശ്ശിക തീർപ്പാക്കല്‍ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

X
Top