നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിഗുരുതരം; ചരിത്രത്തിലാദ്യമായി പദ്ധതികള്‍ പാതിവെട്ടി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായി തുടരവേ വാർഷികപദ്ധതി അടങ്കൽ പകുതിയിലേറെ വെട്ടിക്കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും.

മുൻ വർഷങ്ങളിൽ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകൾ മാറ്റിവെക്കുകയോ 25-30 ശതമാനം വരെ അടങ്കൽ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം.

പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നൽകാനാണ് ശ്രമം.

10 കോടിക്കുമുകളിൽ ഭരണാനുമതി നൽകിയ പദ്ധതികളുടെയും തുടർപദ്ധതികളുടെയും അനിവാര്യത ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. മാറ്റിവെക്കേണ്ടത് മാറ്റിവെക്കും.

അനിവാര്യമാണെങ്കിൽ ഭരണാനുമതി നൽകിയതിന്റെ പകുതിത്തുക അനുവദിക്കും.

10 കോടിക്ക് താഴെയുള്ള പദ്ധതികളുടെ അനിവാര്യത വകുപ്പ് സെക്രട്ടറിയും വകുപ്പ് അധ്യക്ഷനും ചർച്ചചെയ്ത് തീരുമാനിക്കും. അനിവാര്യമെങ്കിൽ ഭരണാനുമതി നൽകിയതിന്റെ പകുതി അനുവദിക്കും. പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറും.

ഇനിയും ഭരണാനുമതി നൽകിയിട്ടില്ലാത്ത പദ്ധതികളുടെ സ്ഥിതി എന്താവുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

X
Top