ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വൈദ്യുതിനിരക്ക് വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്ന് വൈദ്യുതിബോർഡ്

തിരുവനന്തപുരം: മൂന്നുവർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-25 വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം.

ഉപയോഗം കൂടുന്ന ജനുവരി മുതൽ മേയ് വരെ സാധാരണ നിരക്കിനു പുറമേ യൂണിറ്റിന് പത്തുപൈസ അധികം വേണമെന്നതുൾപ്പടെയാണ് ഈ നിരക്ക്.

മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വെവ്വേറെ നിരക്ക് നടപ്പാക്കണം. ഈ വർഷം ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ എല്ലാവർഷവും നിരക്കുകൂട്ടണം.

എല്ലാ സോളാർ വൈദ്യുതി ഉത്പാദകർക്കും ടൈം ഓഫ് ദ ഡേ മീറ്റർ ഏർപ്പെടുത്തണം. പകൽ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ രാത്രിയിൽ തിരിച്ചുനൽകേണ്ടതുള്ളൂ.

കഴിഞ്ഞവർഷം നവംബറിലാണ് യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടിയത്. ബോർഡിന്റെ ശുപാർശ കമ്മിഷൻ അംഗീകരിച്ചാൽ നിരക്ക് കുത്തനെ ഉയരും.

ശുപാർശകൾ

  • 2024-25-ൽ 811.20 കോടി രൂപയുടെ നിരക്ക് വർധന അനുവദിക്കണം.
  • 2025-&26-ൽ അധികം വേണ്ടത് 549.10 കോടി.
  • 2026-&27-ൽ 53.82 കോടി അധികം കണ്ടെത്തണം.
  • മാസം 50 യൂണിറ്റിനുള്ളിൽ ഉപയോഗിക്കുന്നവർക്ക് വേനൽക്കാല നിരക്ക് ബാധകമല്ല.
  • ചെറുകിട വ്യവസായങ്ങൾക്ക് പകൽനിരക്കിൽ 10 ശതമാനം ഇളവ്
  • മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർ ടൈം ഓഫ് ദ ഡേ താരിഫിലേക്ക് മാറണം. ആറുമുതൽ ആറുവരെ ഇവർക്ക് 10 ശതമാനം ഇളവ്. വൈകുന്നേരം ആറുമുതൽ രാത്രി 11വരെ അഞ്ചുശതമാനം വർധന. 11-നുശേഷം 10 ശതമാനം കൂട്ടണം. 250 യൂണിറ്റിൽ കൂടിയാൽ വൈകുന്നേരം 25 ശതമാനം അധികം നൽകണം.
  • യൂണിറ്റിന് കൂട്ടേണ്ട പൈസ (വേനൽക്കാല അധികനിരക്ക് ഉൾപ്പടെ)
    2024-25 34
    2025-26 23.60
    2026-27 5.9

X
Top