10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേയ്ക്ക്, എഞ്ചിന്‍ നിര്‍മ്മാണത്തിനായി 3250 കോടി രൂപ നിക്ഷേപിക്കുംഓരോ ശമ്പളക്കമ്മീഷനും നടപ്പിലാക്കിയ ശരാശരി വേതന, പെന്‍ഷന്‍ വര്‍ദ്ധനവ് 27 ശതമാനംജോലിക്ക് മികച്ച കൂലി നൽകുന്ന സംസ്ഥാനം ഇതാണ്

നാല് കേരളാ ബാങ്കുകളുടെ സംയുക്ത ലാഭം 1,546 കോടി രൂപയായി ഉയർന്നു

കൊച്ചി: കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകളുടെ സംയുക്ത അറ്റാദായം ജൂലായ് മുതല്‍ സെപ്തംബർ വരെ 1,545.8 കോടി രൂപയായി ഉയർന്നു.

വരുമാനം കുത്തനെ വർദ്ധിപ്പിച്ചതും കിട്ടാക്കടങ്ങള്‍ കുറച്ചതുമാണ് ഗുണമായത്. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ സംയുക്ത മുൻവർഷം ഇതേകാലയളവില്‍ 1,435 കോടി രൂപയായിരുന്നു.

സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തില്‍ 1,057 കോടി രൂപ അറ്റാദായവുമായി ഫെഡറല്‍ ബാങ്ക് മിന്നുന്ന പ്രകടനം കാഴ്‌ചവെച്ചു. ബാങ്കിന്റെ മൊത്തം വരുമാനം 7,541 കോടി രൂപയായും പലിശ വരുമാനം 6,755 കോടി രൂപയായും ഉയർന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 18 ശതമാനം ഉയർന്ന് 325 കോടി രൂപയിലെത്തി. മൊത്തം വരുമാനം 2,804 കോടിയും പലിശ വരുമാനം 2,355 കോടിയായും ഉയർന്നു. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം നാല് ശതമാനം വർദ്ധനയോടെ 138 കോടി രൂപയിലെത്തി.

മൊത്തം വരുമാനം 1,034 കോടി രൂപയാണ്. ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 11.4 ശതമാനം വർദ്ധനയോടെ 25.8 കോടി രൂപയിലെത്തി.

കിട്ടാക്കടങ്ങള്‍ കുറയുന്നു
സി.എസ്.ബി ബാങ്ക് ഒഴികെ മൂന്ന് ബാങ്കുകള്‍ക്കും കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറയ്ക്കാനായി. ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി(എൻ.പി.എ) മുൻവർഷം സെപ്തംബറിലെ 2.26 ശതമാനത്തില്‍ നിന്ന് 2.09 ശതമാനമായി കുറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം കിട്ടാക്കടം മുൻവർഷത്തെ 4.96 ശതമാനത്തില്‍ നിന്നും 4.4 ശതമാനത്തിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ കിട്ടാക്കടം 5.36 ശതമാനത്തില്‍ നിന്ന് 3.82 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ കിട്ടാക്കടം 1.27 ശതമാനത്തില്‍ നിന്ന് 1.68 ശതമാനമായി ഉയർന്നു.

മൊത്തം വായ്പ

  • 3.38 ലക്ഷം കോടി രൂപ

മൊത്തം നിക്ഷേപങ്ങള്‍

  • 4.06 ലക്ഷം കോടി രൂപ

ബാങ്ക് അറ്റാദായം(രൂപയില്‍)

  • ഫെഡറല്‍ ബാങ്ക് 1,057 കോടി
  • സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടി
  • സി.എസ്.ബി ബാങ്ക് 138 കോടി
  • ധനലക്ഷ്മി ബാങ്ക് 25.8 കോടി

X
Top