
ന്യൂഡൽഹി: ഇത്തവണത്തെ ബജറ്റിൽ ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കില്ല. നികുതി വ്യവസ്ഥ ലളിതവും കാരക്ഷമമാക്കുന്നതിനുമാകും പ്രധാന്യം നൽകുക. കഴിഞ്ഞ ബജറ്റിൽ കാര്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാലാണ് ഇത്തവണ അതിനുള്ള സാധ്യത ഇല്ലാതായത്.
സോത്രസിൽനിന്നുള്ള നികുതി(ടിഡിഎസ്)നിരക്ക് ഏകീകരിക്കൽ, ഗവേഷണ വികസന മേഖലയ്ക്ക് പ്രോത്സാഹനം നൽകൽ, നികുതി തർക്കങ്ങൾ വേഗം പരിഹരിക്കാനുള്ള സംവിധാനം നടപ്പാക്കൽ തുടങ്ങിയവയ്ക്കാകും ഊന്നൽ നൽകുക.
പുതിയ നികുതി വ്യവസ്ഥയിലാണ് ഈയിടെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും പഴയ വ്യവസ്ഥ ഉടനെ പിൻവലിക്കാൻ സാധ്യതയില്ല. 28 ശതമാനത്തോളം നികുതിദായകർ പഴയ വ്യവസ്ഥയാണ് സ്വീകരിച്ചിട്ടുള്ളത്.
2024-25 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ നൽകിയ 7.28 കോടി നികുതിദായകരിൽ 2.01 കോടി പേരും പഴയ വ്യവസ്ഥയാണ് തിരഞ്ഞെടുത്തത്.
വീട്ടുവാടക ആനുകൂല്യം, ഭവന വായ്പയുടെ പലിശ, വകുപ്പ് 80സി, 80ഡി, 80ഇ, 80ദി എന്നിവ പ്രകാരമുള്ള കിഴിവുകൾ നേടാൻ പഴയ വ്യവസ്ഥ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പലരും പഴയതിൽതന്നെ തുടരുന്നത്.






