ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഐപിഒ: രഹസ്യ രേഖകള്‍ ഫയല്‍ ചെയ്യുന്ന ആദ്യ കമ്പനിയായി ടാറ്റ പ്ലേ

ന്യൂഡല്‍ഹി: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) പ്രീ-ഫയലിംഗ് റൂട്ട് സ്വീകരിക്കുന്ന ആദ്യ കമ്പനിയായി ടാറ്റ പ്ലേ (മുമ്പ് ടാറ്റ സ്‌കൈ) മാറി. ഡയറക്ട്-ടു-ഹോം പ്ലാറ്റ്ഫോം, അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) നവംബര്‍ 29-ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ രഹസ്യമായി സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് രഹസ്യ ഫയലിംഗ് അനുവദിച്ച് സെബി ഉത്തരവിറക്കിയത്.

ഇത് പ്രകാരം, ഐപിഒ തുടങ്ങുന്നതുവരെ ഡിആര്‍എച്ച്പി കമ്പനിയ്ക്ക് രഹസ്യമാക്കി സൂക്ഷിക്കാം. എതിരാളികള്‍ അനധികൃത നേട്ടമുണ്ടാക്കുന്നു എന്നതിനാലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഇത്തരമൊരു പരിഷ്‌ക്കാരം പ്രാബല്യത്തില്‍ വരുത്തിയത്. യു.എസ് വിപണിയില്‍ സര്‍വ്വസാധാരണമാണ് രഹസ്യ ഫലയിംഗ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാള്‍ട്ട് ഡിസ്‌നിയ്ക്ക് നിക്ഷേപമുള്ള ടാറ്റ പ്ലേ, ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പടെ 3000 കോടി രൂപയുടെ ഐപിഒയായിരിക്കും നടത്തുക. സ്‌നാപ്ചാറ്റ്, റോബിന്‍ ഹുഡ്, സര്‍വേമങ്കി, ലൈന്‍ എന്നിവ ഈയിടെ രഹസ്യഫയലിംഗ് നടത്തിയ ആഗോള കമ്പനികളാണ്. കൂടുതല്‍ എണ്ണം ഈ വഴി തെരഞ്ഞെടുക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top