ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഐപിഒ: ടാറ്റ ടെക്‌നോളജീസിന് പാരന്റിംഗ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ അനുമതി

ന്യൂഡല്‍ഹി: പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി ഓഹരികള്‍ വിറ്റഴിക്കാനുള്ള ടാറ്റ ടെക്‌നോളജീസിന്റെ ഉദ്യമത്തിന് പാരന്റിംഗ് കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ പച്ചക്കൊടി. ഇതോടെ 2004 ന് ശേഷം ആദ്യമായി ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി പ്രാഥമിക വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി. 2004 ല്‍ ഐപിഒ നടത്തിയ ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ആണ് അവസാനമായി ഓഹരികള്‍ ലിസ്റ്റ് ചെയ്ത ടാറ്റ ഗ്രൂപ്പ് കമ്പനി.

2017 ജനുവരിയില്‍ ചുമതലയേറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ കീഴില്‍ നടക്കുന്ന ആദ്യ ഐപിഒയും ടാറ്റ ടെക്നോളജീസിന്റേതായിരിക്കും.2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ ടെക്നോളജീസില്‍ ടാറ്റ മോട്ടോഴ്സിന് 74 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുണ്ട്.റെഗുലറ്ററി നിയന്ത്രണങ്ങളും, വിപണി പ്രതികൂലാവസ്ഥകളും കാരണം ടാറ്റ ടെക്നോളജീസിന്റെ 43 ശതമാനം ഓഹരികള്‍ സ്വകാര്യ ഇക്വിറ്റി പ്രമുഖരായ വാര്‍ബര്‍ഗ് പിന്‍കസിന് വില്‍ക്കുന്നത് ടാറ്റ മോട്ടോഴ്സ് നിര്‍ത്തിവച്ചിരുന്നു.

2018 ല്‍ നടക്കാനിരുന്ന 360 മില്യണ്‍ ഡോളറിന്റെ ഇടപാട് അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ ടാറ്റ ടെക്നോളജീസ് ഓഹരികളുടെ മൂല്യം 837 മില്യണ്‍ ഡോളറാണ്. ഒരു ആഗോള ഉല്‍പ്പന്ന എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്.

X
Top