നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ടാറ്റ കാപിറ്റല്‍ ഐപിഒ കരട് രേഖകള്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: ടാറ്റ കാപിറ്റല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) പുതുക്കിയ കരട് രേഖകള്‍ രഹസ്യമായി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് ടാറ്റ ഗ്രൂപ്പിന്റെ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗമായ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 6818 രൂപയിലെത്തി. ടാറ്റ കാപിറ്റലില്‍ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റിന് പങ്കാളിത്തമുണ്ട്.

എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ടാറ്റ സണ്‍സ് ടാറ്റ കാപിറ്റലിലെ തങ്ങളുടെ 23 കോടി ഓഹരികളും ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷന്‍ 3.58 കോടി ഓഹരികളും ഐപിഒ വഴി ഓഫ് ലോഡ് ചെയ്യും. 21 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യു കൂടി ഉള്‍പ്പെട്ടതാകും ഐപിഒ.

‘അപ്പര്‍ ലെയര്‍’ ആയി തരംതിരിച്ചിരിക്കുന്ന എല്ലാ എന്‍ബിഎഫ്സികളും സെപ്റ്റംബറോടെ പൊതുവിപണിയില്‍ എത്തണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഐപിഒ.

ശക്തമായ സാമ്പത്തിക പ്രകടനമാണ് നിലവില്‍ ടാറ്റ ക്യാപിറ്റലിന്റേത്. 2025 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നികുതിയ്ക്ക് ശേഷമുള്ള ലാഭം 1000 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 31 ശതമാനം കൂടുതല്‍.

പ്രവര്‍ത്തന വരുമാനം 50 ശതമാനമുയര്‍ന്ന് 7478 കോടി രൂപയിലെത്തി. 2025 സാമ്പത്തികവര്‍ഷത്തെ നികുതി കഴിച്ചുള്ള ലാഭം 3327 കോടി രൂപയില്‍ നിന്നും 3655 കോടി രൂപയായും വരുമാനം 18175 കോടി രൂപയില്‍ നിന്നും 28313 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

X
Top