റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യ

റാപ്പിഡോ സ്റ്റാര്‍ട്ടപ്പിലെ 12 ശതമാനം ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ സ്വിഗ്ഗി

ബെംഗളൂരു: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സ്വിഗ്ഗി റാപ്പിഡോ സ്റ്റാര്‍ട്ടപ്പിലെ തങ്ങളുടെ 12 ശതമാനം ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു. ഇതുവഴി 2500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ 9 പാദങ്ങളിലായി 9000 കോടി രൂപ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദം നേരിടാനാണിത്. നിലവില്‍ 5354 കോടി രൂപയുടെ പണമാണ് കമ്പനിയുടെ പക്കലുള്ളത്.

അതേസമയം, റാപ്പിഡോയുടെ വാല്വേഷന്‍ 2024 ലെ 1.1 ബില്യണ്‍ ഡോളറില്‍ നിന്നും 2.7-3 ബില്യണ്‍ ഡോളറായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വിഗ്ഗിയുടെ 120 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഇപ്പോള്‍ രണ്ടിലധികം ഇരട്ടിയായി വളര്‍ന്നു. റാപ്പിഡോയുടെ ഗ്രോസ് മാര്‍ക്കറ്റ് വാല്യു 120 ശതമാനമാണ് വളര്‍ന്നത്.

നിലവിലിത് 2.2 ബില്യണ്‍ ഡോളറാണ്. റാപ്പിഡോ ഭക്ഷ്യവിതരണ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതോടെ അതില്‍ നിക്ഷേപിക്കുന്നത് സന്ദര്‍ഭോചിതമാകില്ലെന്ന് സ്വിഗ്ഗി കരുതുന്നു. ഇതാണ് ഓഹരി വിറ്റഴിക്കലിന് കാരണമായി അവര്‍ പറയുന്നത്.

റാപ്പിഡോ നിലവില്‍ ശക്തമായ സാമ്പത്തിക സ്ഥിതിയിലാണുള്ളത്. ഇടപാട് മൂന്ന് മാസത്തിനുള്ളില്‍ അവസാനിപ്പിച്ച് ഓഹരികള്‍ നിക്ഷേപകര്‍ക്ക് കൈമാറും.

X
Top