യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ ശേഖരം സിസംബർ 12ന് അവസാനിച്ച വാരത്തില്‍ 103 കോടി ഡോളർ ഉയർന്ന് 68,726 കോടി ഡോളറിലെത്തി. അതേസമയം വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യം റെക്കാഡ്പുതുക്കി മുന്നേറുകയാണ്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ വാരം സ്വർണ ശേഖരത്തിന്റെ മൂല്യം118.8 കോടി ഡോളർ ഉയർന്ന് 10,698 കോടി ഡോളറിലെത്തി. നിലവില്‍ റിസർവ് ബാങ്കിന്റെ കൈവശം ഏകദേശം 883 ടണ്‍ സ്വർണമാണുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ റിസർവ് ബാങ്ക് 54.1 ടണ്‍ സ്വർണം വാങ്ങിയിരുന്നു. നടപ്പു വർഷം ആദ്യ ആറ് മാസത്തില്‍ സ്വർണം വാങ്ങുന്നതില്‍ വലിയ താത്പര്യം കാണിക്കാതിരുന്ന റിസർവ് ബാങ്ക് ഒക്ടോബറില്‍ വില കുത്തനെ താഴ്ന്നതോടെ വീണ്ടും ശേഖരം ഉയർത്തിയെന്നാണ് വിലയിരുത്തുന്നത്. ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ബാഹ്യ വിപണിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഡോളറിന് ബദലായി ആഗോള നാണയമെന്ന നിലയില്‍ സ്വർണത്തിന് പ്രാധാന്യമേറുകയാണെന്നും വിദഗ്ദ്ധർ പറയുന്നു

X
Top