പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

പഞ്ചസാര കയറ്റുമതിയിൽ നാലുവർഷത്തിനിടെ 15% വർദ്ധന

ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാര കയറ്റുമതിയിൽ കഴിഞ്ഞ നാലുവർഷങ്ങൾക്കിടയിൽ വൻ വ‌ർദ്ധനയെന്ന് റിപ്പോർട്ട്. 2017-18 കാലയളവിൽ രാജ്യത്തുനിന്ന് കയറ്റിയയച്ച പഞ്ചസാരയുടെ അളവിനേക്കാൾ 15 മടങ്ങ് കൂടുതലാണ് 2021-22 കാലയളവിലുണ്ടായ പഞ്ചസാര കയറ്റുമതിയെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
2017-18, 2018-19, 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 6.2 ലക്ഷം മെട്രിക് ടൺ, 38 ലക്ഷം മെട്രിക് ടൺ, 59.60 ലക്ഷം മെട്രിക് ടൺ, 70 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്തത്. അതേസമയം, 2021-22 ൽ കയറ്റുമതി ചെയ്തത് 90 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ്. 2017-18ലെ കയറ്റുമതിയേക്കാൾ 15ശതമാനം കൂടുതലാണിത്.
അതേസമയം, 2022 മേയ് 18വരെയുള്ള കണക്കുകളനുസരിച്ച് 75 ലക്ഷം മെട്രിക് ടൺ മധുരപലഹാരങ്ങളാണ് രാജ്യത്തുനിന്ന് കയറ്റിയയച്ചത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, മലേഷ്യ, ആഫ്രിക്കൻരാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഭൂരിഭാഗം പഞ്ചസാരയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. ചരക്കുകളുടെ കയറ്റുമതി സുഗമമാക്കുന്നതിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 14,456 കോടി രൂപ കേന്ദ്രം പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുണ്ട്. അതേസമയം ബഫർ സ്റ്റോക്ക് നിലനിർത്തുന്നതിനുള്ള ചെലവായി 2,000 കോടി രൂപയാണ് രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചിട്ടുള്ളത്.

X
Top