ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ കമ്പനികളുടെ ഗോഡൗണില്‍ സ്റ്റീല്‍ കെട്ടിക്കിടക്കുന്നു

ഹൈദരാബാദ്: ഉരുക്കുവ്യവസായ ഹബ് ആയ രാജ്യത്തെ സ്റ്റീൽ കമ്പനികളുടെ ഗോഡൗണുകളിൽ കോടിക്കണക്കിന് രൂപയുടെ ചരക്ക് കെട്ടിക്കിടക്കുന്നു. 89,000 കോടി രൂപയുടെ സ്റ്റീൽ ഇങ്ങനെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര വിപണിയിൽ ഉയർന്ന ഉപഭോഗ ആവശ്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

ആഭ്യന്തര വിപണിയിൽ ഇറക്കുമതി തുടരുന്നതിനാലാണിത്. പ്രശ്നം ഗുരുതരമായി കണ്ട് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സ്റ്റീൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ അവസാനം 14 ദശലക്ഷം ടൺ സ്റ്റീൽ ആണ് ഗോഡൗണുകളിലുണ്ടായിരുന്നത്. ഇതിൽ ഇപ്പോഴും വലിയ മാറ്റമില്ല.

ഒരു വർഷം മുമ്പ് ഇത് 13.67 ദശലക്ഷം ടൺ ആയിരുന്നു. 13.01 ശതമാനമാണ് വർധന. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആഭ്യന്തര സ്റ്റീൽ ഉപഭോഗം 13.65% വർധിച്ച് 72.82 മില്ല്യൺ ടണ്ണായി വർധിച്ചിട്ടുണ്ട്.

എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതി വരെ ഏകദേശം 2.4 മില്യൺ ടൺ ഇറക്കുമതി നടന്നിട്ടുണ്ട്.

X
Top