പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

സുപ്രീംകോടതിവിധി അനുകൂലമല്ലെങ്കിൽ കേരളം ചെലവുകൾ നിർത്തി വെക്കേണ്ടി വരും

തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ.

മാർച്ചിൽ നിയന്ത്രിച്ച് ചെലവിട്ടാൽപ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കിൽ ചെലവുകളിൽ ഭൂരിഭാഗവും നിർത്തിവെക്കേണ്ടി വരും.

മാർച്ച് ആറിനാണ് സുപ്രീംകോടതിയിലെ കേസിൽ വാദം കേൾക്കുന്നത്. ഹർജി പിൻവലിക്കണമെന്ന ആവശ്യം കേരളം തള്ളിയതിനാൽ അർഹമായത് കിട്ടാൻപോലും വിധി വരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര നിലപാട്.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ മാർച്ചിൽ 22,000 കോടി രൂപ ചെലവിട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇത്തവണ ഇതിലും കൂടുതൽ ചെലവിടേണ്ടിവരും.

കഴിഞ്ഞവർഷത്തെ അതേ നിലയിൽ ചെലവാക്കാൻ തീരുമാനിച്ചാലും 17,000 കോടി അധികം കണ്ടെത്തേണ്ടിവരും. വായ്പയല്ലാതെ ബദൽ മാർഗങ്ങളൊന്നും മുന്നിലില്ലാത്ത അവസ്ഥയിലാണ് സർക്കാർ.

കേന്ദ്രം അനുവദിച്ച 28,000 കോടി വായ്പ ഇതിനകം എടുത്തുകഴിഞ്ഞു.

X
Top