പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ക്രൂഡ് ഓയില്‍ വിലയിടവ്: നേട്ടം കൊയ്ത് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ക്രൂഡ് വിലയിലെ ഇടിവ്, പോസിറ്റീവ് ആഗോള സൂചനകള്‍, എഫ്‌ഐഐ(ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) വാങ്ങല്‍ എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 659.31 പോയിന്റ് ഉയര്‍ന്ന് 59,688.222ലും നിഫ്റ്റി 174.35 പോയിന്റ് ഉയര്‍ന്ന് 17,798.75ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ട് ദിവസത്തെ തകര്‍ച്ചയ്ക്ക് ശമനമായി.

ശ്രീ സിമന്റ്‌സ്, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മുന്നിലെത്തിയത്. 2.6 മുതല്‍ 5.5 ശതമാനം വരെ ഉയര്‍ച്ച ഈ ഓഹരികള്‍ കൈവരിച്ചു. അതേസമയം ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 0.8 മുതല്‍ 2.8 ശതമാനം വരെ ഇടിഞ്ഞു.

ബാങ്കിംഗ്, സാമ്പത്തിക മേഖലകള്‍ 2 ശതമാനത്തോളം കുതിപ്പ് നടത്തിയപ്പോള്‍ നിഫ്റ്റി ഐടി, ഓട്ടോ, എഫ്എംസിജി എന്നിവ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഡിമാന്‍ഡ് ആശങ്കകള്‍ മൂലം ലോഹ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. നിഫ്റ്റി ലോഹ സൂചിക ഒരു ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ആഭ്യന്തര സാമ്പത്തിക വിപണി ശുഭാപ്തിവിശ്വാസം പ്രകടമാക്കിയതായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. എണ്ണ വില കുറഞ്ഞത് ആഗോള വിപണിയെ ശക്തിപ്പെടുത്തുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകള്‍ തണുപ്പിക്കുകയും ചെയ്തു. പ്രീമിയം മൂല്യനിര്‍ണ്ണയം ഉണ്ടായിരുന്നിട്ടും, സ്ഥിരമായ എഫ്‌ഐഐ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയെ സഹായിക്കുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top