അവികസിത രാജ്യങ്ങളുമായി എഐ മോഡലുകള്‍ പങ്കിടാന്‍ ഇന്ത്യഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ പട്ടിക പുറത്ത്2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി ഇല്ല; വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയംആറ് വർഷത്തിനിടെ സ്വർണ വിലയിൽ 200% വർദ്ധനഇന്ത്യ-യുകെ വ്യാപാര കരാര്‍: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളുടെ ആനുകൂല്യം യുകെ കമ്പനികള്‍ക്കും ലഭ്യമാകും

721 പോയിന്റ് ഇടിവില്‍ സെന്‍സെക്‌സ്, നിഫ്റ്റി 24850 ന് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 721 പോയിന്റ് അഥവാ 0.88 ശതമാനം ഇടിഞ്ഞ് 81463.09 ലെവലിലും നിഫ്റ്റി 225.10 പോയിന്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 24837 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 2654 ഓഹരികള്‍ തകര്‍ച്ച നേരിട്ടപ്പോള്‍ 826 ഓഹരികള്‍ മുന്നേറി. 107 ഓഹരി വിലകളില്‍ മാറ്റമില്ല.

ബെയറുകള്‍ വിപണിയെ താഴെയ്ക്ക് വലിച്ചപ്പോള്‍ ഫൈനാന്‍ഷ്യല്‍ സ്റ്റോക്കുകളില്‍ ദൃശ്യമായ വില്‍പന സമ്മര്‍ദ്ദം തകര്‍ച്ചയുടെ ആക്കം കൂട്ടി. ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഒഴികെയുള്ള മേഖലകളെല്ലാം തകര്‍ച്ച നേരിട്ടു.

നിഫ്റ്റി മീഡിയ 2.5 ശതമാനവും നിഫ്റ്റി ഐടി, മെറ്റല്‍, വാഹനം, പൊതുമേഖല ബാങ്ക്, റിയാലിറ്റി എന്നിവ ഒരു ശതമാനം വീതവുമാണ് ഇടിഞ്ഞത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞപ്പോള്‍ അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 5 ശതമാനം ഉയര്‍ന്നു.

ഇക്വിറ്റി, ഫ്യൂച്വര്‍ ആന്റ് ഓപ്ഷന്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ വലിയ തോതിലുള്ള പിന്മാറ്റമാണ് തകര്‍ച്ചയ്ക്കിടയാക്കിയത്, സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീന അറിയിക്കുന്നു.

X
Top