ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

റിയല്‍ എസ്റ്റേറ്റ് എഫ്ഒപികളെ നിയന്ത്രിക്കാന്‍ സെബി

ന്യൂഡല്‍ഹി: വെബ് അധിഷ്ഠിത ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശ പ്ലാറ്റ്‌ഫോമുകളെ (എഫ്ഒപി) നിയന്ത്രിക്കുന്നതിനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി. മേഖലയെ വികസനത്തിലേക്ക് നയിക്കാനും നിക്ഷേപകരെ സംരക്ഷിക്കാനും നിര്‍ദ്ദിഷ്ട ചട്ടക്കൂട് ഉതകും.മൈക്രോ, ചെറുകിട, ഇടത്തരം ആര്‍ഇഐടികളെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ പേപ്പര്‍ വ്യവസ്ഥ ചെയ്യുന്നു.

പ്ലാറ്റ്‌ഫോമുകള്‍ മൈക്രോ, ചെറുകിട, ഇടത്തരം ആര്‍ഇഐടികള്‍ക്കായുള്ള ചട്ടക്കൂടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. പ്രത്യേക ട്രസ്റ്റികള്‍, സ്‌പോണ്‍സര്‍മാര്‍, നിക്ഷേപ മാനേജര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കണമെന്നും സ്‌പോണ്‍സര്‍ക്കും ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ക്കും യഥാക്രമം 20 ദശലക്ഷം രൂപയും 10 ദശലക്ഷം രൂപയും ആസ്തി ഉണ്ടായിരിക്കണമെന്നും പേപ്പര്‍ നിഷ്‌ക്കര്‍ഷിച്ചു.

പ്ലാറ്റ്‌ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന ആസ്തികള്‍ ആര്‍ഇഐടി റെഗുലേഷന്‍സ് പ്രകാരം നിര്‍വചിച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ പ്രോപ്പര്‍ട്ടിക്ക് സമാനമാണ്.ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശം എന്നത് റിയല്‍ എസ്റ്റേറ്റ് ആസ്തികളിലെ നിക്ഷേപ ഹോള്‍ഡിംഗുകളെ സൂചിപ്പിക്കുന്നു. മാളുകള്‍, വെയര്‍ഹൗസുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന നിരവധി വെബ് പ്ലാറ്റ്‌ഫോമുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇവയിലെ കുറഞ്ഞ നിക്ഷേപം സാധാരണയായി 100,000 രൂപ മുതല്‍ 250,000 രൂപ വരെയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ വിപണികളില്‍ 2015 മുതല്‍ അത്തരം ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശം നിലവിലുണ്ട്. പുതിയ നിയമങ്ങള്‍ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള ആദ്യപടിയാണ് ചര്‍ച്ചാ പേപ്പര്‍.

X
Top