പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഷോര്‍ട്ട് സെല്ലിംഗ്: അന്വേഷണം തുടങ്ങാന്‍ സെബി

മുംബൈ: സമീപകകാല തകര്‍ച്ചയ്ക്ക് കാരണമായ ഷോര്‍ട്ട് സെല്ലിംഗ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ അന്വേഷണ വിധേയമാക്കുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുകയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ). വിപണിയെ താഴേക്ക് നയിച്ചതില്‍ ഷോര്‍ട്ട്‌സെല്ലര്‍മാരുടെ പങ്ക് വലുതാണെന്ന് അധികൃതര്‍ പറയുന്നു.

ആക്രമണാത്മക സമീപനമാണ് കഴിഞ്ഞ ട്രേഡ് സെഷനുകളില്‍ ഷോര്‍ട്ട് സെല്ലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. അമിത മൂല്യനിര്‍ണ്ണയമുള്ള ഇന്ത്യന്‍ വിപണിയില്‍ ഷോര്‍ട്ട് പൊസിഷെനെടുക്കുകയും വിലകുറഞ്ഞ ചൈനീസ്, തായ് വാനീസ് വിപണികളില്‍ നിക്ഷേപം നടത്തുകയുമാണ് വിദേശ നിക്ഷേപകര്‍. അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍ തങ്ങള്‍ക്ക് ഷോര്‍ട്ട് പൊസിഷനുകളുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് വെളിപെടുത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സെബി അന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. ലോകമെമ്പാടുമുള്ള ഓഹരി വിപണികളില്‍ ഒരു തര്‍ക്ക വിഷയമാണ് ഷോര്‍ട്ട്‌സെല്ലിംഗ്.

ചിലര്‍ക്ക് അത് അഭിലഷണീയവും അനിവാര്യവുമായ സവിശേഷതയാകുമ്പോള്‍ മറ്റുള്ളവര്‍ക്കത് വന്‍ നഷ്ടസാധ്യത സൃഷ്ടിക്കുന്നതും വിപണിയെ അസ്ഥിരമാക്കുന്നതുമായ പ്രതിഭാസമാണ്. അതേസമയം ഉടമസ്ഥതയിലല്ലാത്ത സെക്യൂരിറ്റിയുടെ വില്‍പ്പന — ദീര്‍ഘകാല മാര്‍ക്കറ്റ് സമ്പ്രദായങ്ങളില്‍ ഒന്നാണ്.

X
Top