പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

ഇതര നിക്ഷേപ ഫണ്ടുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തി സെബി

ന്യൂഡല്‍ഹി: ഇതര നിക്ഷേപ ഫണ്ടുകളുടെ (എഐഎഫ്) ആന്തരികവും ബാഹ്യവുമായ ഉടച്ചുവാര്‍ക്കലിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമായി.

ബോര്‍ഡ് യോഗത്തിന് ശേഷം സെബി ചെയര്‍ മാധബി പുരി ബുച്ചാണ് ഇക്കാര്യം പറഞ്ഞത്. മാറ്റം എഐഎഫ് പ്രവര്‍ത്തനങ്ങളില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തും.

താല്‍പ്പര്യ വൈരുദ്ധ്യം ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ 75 ശതമാനം നിക്ഷേപകരുടെയും അംഗീകാരം എഐഎഫുകള്‍ നേടണം. ഭരണവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനാണിത്.

‘ഒരൊറ്റ നിക്ഷേപകന്‍ കോര്‍പ്പസിന്റെ 50 ശതമാനത്തിലധികം കൈവശം വച്ചാല്‍, ആ വ്യക്തിയെ ബന്ധപ്പെട്ട കക്ഷിയായി കണക്കാക്കും. ആ വ്യക്തിയുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക അനുമതികള്‍ ആവശ്യമാണ്.

എഐഎഫിന്റെ അസോസിയേറ്റ്സ്/മാനേജര്‍/സ്‌പോണ്‍സര്‍/സഹകാരികള്‍/ കോര്‍പ്പസിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ പ്രതിബദ്ധതയുള്ള നിക്ഷേപകന്‍ നിയന്ത്രിക്കുന്ന അല്ലെങ്കില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എഐഎഫുകളുടെ സ്‌കീമുകള്‍, എഐഎഫുകള്‍ നടത്തുന്ന ഇടപാടുകള്‍ എന്നിവ ഈ വ്യവസ്ഥയില്‍ ഉള്‍ക്കൊള്ളുന്നു.

ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും മാര്‍ക്കറ്റ് റെഗുലേറ്റര്‍ എഐഎഫുകളുടെ വിവിധ പ്രവര്‍ത്തന തലങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് ഇന്‍പുട്ടുകള്‍ തേടിയിരുന്നു.

X
Top