ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

എസ്.ഭരതൻ എച്ച്പിസിഎല്ലിന്റെ ഡയറക്ടറായി ചുമതലയേറ്റു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ, ഇന്ധന വിപണന കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്‌പിസിഎൽ) റിഫൈനറികളുടെ പുതിയ ഡയറക്ടറായി എസ് ഭരതൻ ശനിയാഴ്ച ചുമതലയേറ്റു. ഡയറക്ടറായി (റിഫൈനറീസ്) ചുമതലയേൽക്കുന്നതിന് മുമ്പ് ഭരതൻ റിഫൈനറീസ് കോർഡിനേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.

ജോലിയിൽ നിന്ന് വിരമിച്ച വിനോദ് എസ് ഷേണായിക്ക് പകരക്കാരനായി ആണ് അദ്ദേഹം എത്തുന്നത്. കമ്പനിയുടെ റിഫൈനറി പ്രവർത്തനങ്ങളുമായി ഭരതന് വിപുലമായ സമ്പർക്കമുണ്ടെന്നും. 25 വർഷത്തിലേറെയായി മുംബൈയിലെയും വിശാഖ് റിഫൈനറിയിലെയും ഓപ്പറേഷൻസ് ആൻഡ് ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ മാർജിൻ മാനേജ്‌മെന്റ്, റിഫൈനറി പ്രോജക്ട് പ്രോസസ് എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭരതന് കീഴിൽ എച്ച്‌പിജിആർഡിസി ഏകദേശം 380 പേറ്റന്റുകൾ ഫയൽ ചെയ്തതായി കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

X
Top