ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

നേട്ടമുണ്ടാക്കി ആര്‍ഐഎല്‍ പിന്തുണയുള്ള ഓഹരി

മുംബൈ: അലോക് ഇന്‍ഡസ്ട്രീസ് ഓഹരി, വ്യാഴാഴ്ച 2 ശതമാനം ഉയര്‍ന്ന് 18.25 രൂപയിലെത്തി. ഒരു ഘട്ടത്തില്‍ 8 ശതമാനം ഉയര്‍ച്ചയിലായിരുന്നു ഓഹരി. പിന്നീട് ഇടിവ് നേരിട്ട് 18.25 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പൂര്‍ണ്ണ സംയോജിത ടെക്‌സ്‌റ്റൈല്‍ കമ്പനിയാണ് അലോക് ഇന്‍ഡസ്ട്രീസ്. കോട്ടണ്‍,പോളിസ്റ്റര്‍ വിഭാഗങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നു. 2019 ല്‍ കമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ജെഎം ഫിനാന്‍ഷ്യല്‍ സര്‍വീസസും ചേര്‍ന്ന് ഏറ്റെടുത്തു.

30,000 കോടി രൂപയുടെ കടബാധ്യതയെ തുടര്‍ന്നായിരുന്നു ഏറ്റെടുക്കല്‍.5000 കോടി രൂപയുടേതായിരുന്നു ഇടപാട്.കരാര് ഒപ്പിടുന്ന സമയത്ത് അലോക് ഇന്ഡസ്ട്രീസിന് സില്വാസ, വാപി, നവി മുംബൈ, ഭിവണ്ടി എന്നിവിടങ്ങളില് ഫാക്ടറികളുണ്ട്.

പ്രതിവര്ഷം 68,000 ടണ് പരുത്തി നൂലും 1.7 ലക്ഷം ടണ് പോളിസ്റ്ററുമായിരുന്നു ഉത്പാദന ശേഷി. നിലവില്‍ റിലയന്‍സിന് കമ്പനിയില്‍ 40.01 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.മാര്‍ച്ച് പാദത്തില്‍ കമ്പനി 298 കോടി രൂപ നഷ്ടം നേരിട്ടു.

എങ്കിലും വ്യാഴാഴ്ചയിലെ നേട്ടത്തോടെ ഒരു മാസത്തില്‍ 40 ശതമാനത്തോളം ഉയരാന്‍ ഓഹരിയ്ക്കായി.

X
Top