ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വായ്പാ വളര്‍ച്ചയില്‍ മാന്ദ്യമെന്ന് സിബിൽ; സുരക്ഷിതമല്ലാത്ത വായ്പകൾ പ്രശ്നമാകുന്നു

മുംബൈ: രണ്ടാം പാദത്തില്‍ റീട്ടെയ്ല്‍ വായ്പാ വളര്‍ച്ചയില്‍ മാന്ദ്യം. വായാപാ ദാതാക്കള്‍ വിതരണം കര്‍ശനമാക്കിയതാണ് ഇതിന് കാരണം. അതേസമയം ഇത് നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട് പറയുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ റീട്ടെയിലിലെ മറ്റ് അസറ്റ് ക്ലാസുകള്‍ മെച്ചപ്പെടുമ്പോഴും പരിശോധനയ്ക്ക് വിധേയമായ വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും വായ്പാ വളര്‍ച്ചയില്‍ മാന്ദ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ബാങ്കുകള്‍ക്ക് കൂടുതല്‍ റീട്ടെയ്ല്‍ വായ്പാ ദാതാക്കള്‍ പരിരക്ഷ നല്‍കുന്ന ഭവന വായ്പകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ കൂടുതല്‍ വളര്‍ച്ച നേടിയിട്ടില്ല.

വസ്തുക്കള്‍, ഓട്ടോ, ഇരുചക്രവാഹനങ്ങള്‍, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഗൃഹോപകരണ വായ്പകള്‍, എന്നിവ പുരോഗതി നേടിയിട്ടില്ല.

അതേസമയം കോര്‍പ്പറേറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരവധി വര്‍ഷങ്ങളായി റീട്ടെയ്ല്‍ വായാപകള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

റീട്ടെയ്ല്‍ വായ്പാ ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പിഴയും കൂടുതല്‍ മാര്‍ജിനുകളും നല്‍കുന്നു. സിബിലില്‍ നിന്നുള്ള ത്രൈമാസ റിപ്പോര്‍ട്ടില്‍ എല്ലാ ആസ്തികളിലും ബാലന്‍സ്-ലെവല്‍ പിഴവുകളില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ സുരക്ഷിതമല്ലാത്ത വായ്പകളുടെ കാര്യത്തില്‍ തകര്‍ച്ചയുണ്ടെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വ്യക്തിഗത വായ്പാ കുടിശ്ശിക 10 ബിപിഎസ് വര്‍ധിച്ച് 0.87 ശതമാനത്തിലെത്തി, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 23 ബിപിഎസ് വര്‍ധിച്ച് 1.68 ശതമാനമായി.

2022 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എന്‍ടിസി ഉപഭോക്താക്കളുടെ പങ്ക് 17 ശതമാനത്തില്‍ നിന്ന് 2023 സെപ്റ്റംബറില്‍ 14 ശതമാനമായി കുറഞ്ഞു.

X
Top