8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രത്തൻ ടാറ്റ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് 56 കോടി രൂപ സമാഹരിച്ച് റിപോസ് എനർജി

മുംബൈ: ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റയിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും 56 കോടി രൂപ സമാഹരിച്ചതായി പ്രഖ്യാപിച്ച് പൂനെ ആസ്ഥാനമായുള്ള ഊർജ വിതരണ സ്റ്റാർട്ടപ്പായ റിപോസ് എനർജി. പ്രീ-സീരീസ് എ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായുള്ള ഈ പുതിയ മൂലധനം ഇക്വിറ്റിയും കടവും ചേർന്നുള്ളതാണെന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, മറ്റ് നിക്ഷേപകരുടെ വിവരങ്ങൾ റിപോസ് എനർജി വെളിപ്പെടുത്തിയിട്ടില്ല. രത്തൻ ടാറ്റ കമ്പനിയിൽ നടത്തുന്ന രണ്ടാം ഘട്ട നിക്ഷേപമാണിത്. തങ്ങളുടെ ഉൽപ്പന്ന നിര നിർമ്മിക്കുന്നതിനും, രാജ്യത്തെ വിവിധ ഭൂമിശാസ്ത്രങ്ങളിലേക്കുള്ള വിപുലീകരണത്തിനും ടീം നിർമ്മാണത്തിനും ഈ ഫണ്ട് ഉപയോഗിക്കാൻ റിപോസ് പദ്ധതിയിടുന്നു.
പുതിയ മൂലധനം, ഭാവിയിൽ ഊർജ്ജ വിതരണ സംവിധാനം പൂർണ്ണമായും തടസ്സമില്ലാത്തതാക്കുന്നതിന് ഐഒടി (ഇന്റർനെറ്റ് ഓഫ് തിംഗ്സ്), എഐ, ബ്ലോക്ക്ചെയിൻ തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ കമ്പനിയെ പ്രാപ്തമാക്കും. ഭാര്യ-ഭർത്താക്കൻമാരായ ചേതൻ വാലുഞ്ജ്, അദിതി ഭോസാലെ വാലുഞ്ച് എന്നിവർ ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ് ഇപ്പോൾ മൊബൈൽ വിതരണ ശൃംഖലയിൽ എഥനോൾ, മെഥനോൾ, ജൈവ ഇന്ധനങ്ങൾ തുടങ്ങിയ പുനരുപയോഗ ഊർജം കൊണ്ടുവരാൻ പ്രവർത്തിക്കുകയാണ്.
ലോകം കാർബൺ ന്യൂട്രൽ ഭാവിയിലേക്കാണ് നീങ്ങുന്നതെന്നും, ഇന്ധനങ്ങളുടെ വിതരണവും ആവശ്യവും തമ്മിലുള്ള വിടവ് നികത്തി റിപോസ് എനർജി ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതായും കമ്പനി അറിയിച്ചു. 1,500-ലധികം പങ്കാളികളിലൂടെയും 2,500-ലധികം റീപോസ് മൊബൈൽ ഇന്ധന പമ്പുകളിലൂടെയും ഇന്ത്യയിലെ 220-ലധികം നഗരങ്ങളിൽ റിപോസിന് സാന്നിധ്യമുണ്ട്.

X
Top