Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

വളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തി

മുംബൈ: കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്ച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തില് ഇത്തവണയും റിസര്വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തില് തന്നെ തുടരും.

നടപ്പ് സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം 6.5 ശതമാനത്തില് നിന്ന് ഏഴ് ശതമാനമായി ഉയര്ത്തുകയും ചെയ്തു.

അഞ്ചാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാത നിലനിര്ത്തുന്നത്. 2022 മെയില് ആരംഭിച്ച നിരക്ക് വര്ധനയ്ക്ക് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളായി നിരക്കില് 2.50 ശതമാനം വരെ വര്ധന വരുത്തുകയും ചെയ്തു.

വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന് കര്ശന നയം ആര്ബിഐ തുടരുകയാണ്. ഹ്രസ്വകാല നിരക്ക് 6.85-6.9 നിലവാരത്തിലാണുള്ളത്. റിപ്പോ നിരക്കിനേക്കാള് 35-40 ബേസിസ് പോയന്റ് കൂടുതല്.

സെപ്റ്റംബര് പാദത്തില് രാജ്യത്തെ ജിഡിപി 7.6ശതമാനമാണ് രേഖപ്പെടുത്തിയത്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തില് വളരുന്ന സമ്പദ്ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിര്ത്തുകയും ചെയ്തു.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നിരക്കില് തല്ക്കാലം മാറ്റംവേണ്ടെന്ന് മോണിറ്ററി പോളിസി സമതി തീരുമാനിച്ചത്.

X
Top