ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

10,000 രൂപ 10 വര്‍ഷത്തില്‍ 3.5 ലക്ഷം രൂപയാക്കിയ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: 10 വര്‍ഷത്തില്‍ 3500 ശതമാനം ഉയര്‍ന്ന ഓഹരിയാണ് എസ്‌ക്കോര്‍ട്ട്സ് ക്യുബോര്‍ട്ടയുടേത്. അതായത് ഒരു ദശകം മുന്‍പ് ഓഹരിയില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 3.5 ലക്ഷം രൂപയാകുമായിരുന്നു. 3 വര്‍ഷത്തില്‍ 182 ശതമാനവും നേട്ടമുണ്ടാക്കി.

്ട്രാക്ടറുകള്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക,,നിര്‍മ്മാണ, റെയില്‍വേ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇത്. വിപണി മൂല്യം 314000 കോടി രൂപ.

എക്സ്ചേഞ്ചുകളില്‍ ലഭ്യമായ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എക്സ്‌കോര്‍ട്ട്സ് കുബോട്ട പ്രമോട്ടര്‍മാര്‍ക്ക് 67.64% ഓഹരികള്‍ സ്വന്തമാണ്. 30.40% പൊതു ഓഹരിയുടമകള്‍ കൈവശം വയ്ക്കുമ്പോള്‍ അതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 8.13 ശതമാനവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് 5.19 ശതമാനവും ഓഹരികളുണ്ട്.

1.62 ശതമാനം ഓഹരികളുള്ള രേഖ ജുന്‍ജുന്‍വാലയാണ് കമ്പനിയെ പിന്തുണയ്ക്കുന്ന പ്രധാന വ്യക്തി. 6 ശതമാനം ഉയരത്തില്‍ 3020 രൂപയാണ് എംകെയ് ഗ്ലോബല്‍ കമ്പനി ഓഹരിയ്ക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ട്രാക്ടര്‍ വില്‍പന മിതമാകുമെന്ന് അവര്‍ അറിയിക്കുന്നു.

X
Top