തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

കമ്പനിയിലെ പിഎഫ്‌സിയുടെ ഓഹരികൾ പിജിസിഐഎല്ലിന് വിൽക്കാൻ പദ്ധതിയിട്ട് ആർഇസി

മുംബൈ: കമ്പനിയിലെ പവർ ഫിനാൻസ് കോർപ്പറേഷന്റെ (പിഎഫ്‌സി) ഓഹരികൾ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (പിജിസിഐഎൽ) വിൽക്കുന്നത് പരിഗണിക്കണമെന്ന് പൊതുമേഖലാ സ്ഥാപനമായ ആർഇസി ലിമിറ്റഡ് സർക്കാരിനോട് നിർദ്ദേശിച്ചു. ജൂൺ അവസാനവാരം വൈദ്യുതി മന്ത്രാലയത്തിന് നൽകിയ അവതരണത്തിൽ ബാങ്കിംഗ് ഇതര പൊതുമേഖലാ കമ്പനിയായ പിഎഫ്‌സിയുടെ ഓഹരികൾ ഏറ്റെടുക്കണമെന്ന് ആർഇസി നിർദ്ദേശിച്ചു. തുടർന്ന് വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി ആർ.കെ.സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർ.ഇ.സിയിലെ പി.എഫ്.സി.യുടെ ഓഹരികൾ പി.ജി.സി.ഐ.എൽ ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം സമർപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ആർഇസിയോട് ആവശ്യപ്പെട്ടതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് വൈദ്യുതി മേഖലയിലെ വായ്പാ ദാതാക്കളെ ഏകീകരിക്കുന്നതിനായി 2019 മാർച്ചിൽ ആർഇസിയിലെ സർക്കാരിന്റെ 52.6% ഓഹരികൾ 14,500 കോടി രൂപയ്ക്ക് പി.എഫ്.സി ഏറ്റെടുത്തിരുന്നു. പിഎഫ്‌സിയിൽ സർക്കാരിന് 56 ശതമാനം ഓഹരിയുണ്ട്. അതേസമയം ഈ റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ പി.എഫ്.സി, ആർഇസി, പിജിസിഐഎൽ എന്നിവ തയ്യാറായില്ല. 

X
Top