നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

കേന്ദ്ര ധനകമ്മി പരിമിതപ്പെടാന്‍ കാരണം ആര്‍ബിഐ ലാഭവിഹിതം

ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ജൂണ്‍ 30 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2.10 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ ലക്ഷ്യമായ 17.87 ലക്ഷം കോടിയുടെ 11.8 ശതമാനമാണ്.2022-23 ലെ ആദ്യ രണ്ട് മാസങ്ങളില്‍ ധനക്കമ്മി,ലക്ഷ്യത്തിന്റെ 12.3 ശതമാനമായിരുന്നു.

എന്നിരുന്നാലും, മെയ് മാസത്തില്‍ ധനക്കമ്മി വെറും 76,692 കോടി രൂപയായിരുന്നു (13 മാസത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കും 2022 ലെ 1.29 ലക്ഷം കോടി രൂപയില്‍ നിന്ന് 1.24 കോടി രൂപ കുറവും). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈമാറിയ പ്രതീക്ഷിച്ചതിലും വലിയ ലാഭവിഹിതം കാരണം സര്‍ക്കാറിന്റെ വരുമാനം കുത്തനെ ഉയരുകയായിരുന്നു.

2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

X
Top