യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതിബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പിശകുകളെ കുറ്റകൃത്യ പരിധിയില്‍ നിന്നൊഴിവാക്കുംയുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ഇന്ത്യയുടെ വ്യാപാര കമ്മി ജൂലൈയില്‍ 27.35 ബില്യണ്‍ ഡോളറായി ഉയര്‍ന്നുഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി എസ്ആന്റ്പി ഗ്ലോബല്‍

മരണപ്പെട്ടയാളുടെ അക്കൗണ്ടുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കി

ന്യൂഡല്‍ഹി: നിക്ഷേപകര്‍ മരണപ്പെടുന്ന പക്ഷം ആശ്രിതരുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കാനുള്ള കരട് സര്‍ക്കുലര്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍, സേഫ് കസ്റ്റഡിയിലുള്ള വസ്തുക്കള്‍ എന്നിവയിലെ ഫണ്ടുകള്‍ ആക്സസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഗ്‌സ്റ്റ് 27 വരെ നല്‍കാം.

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം മരണ സര്‍ട്ടിഫിക്കറ്റ്, സാധുവായ ഐഡി എന്നിവ ഉപയോഗിച്ച് അവകാശിയുടെ ഐഡന്റിറ്റി തിരിച്ചറിഞ്ഞാല്‍ ആശ്രിതര്‍ക്ക് ബാങ്ക് തുക നല്‍കും. പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റുകള്‍, നഷ്ടപരിഹാര ബോണ്ടുകള്‍ പോലുള്ള അധിക രേഖകള്‍ ബാങ്കുകള്‍ക്കാവശ്യപ്പെടാനാകില്ല.

നോമിനികളില്ലാത്ത അക്കൗണ്ടുകളിലെ തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങളെ അടിസ്ഥാനമാക്കി, ക്ലെയിമുകള്‍ക്ക് പരിധി (കുറഞ്ഞത് 15 ലക്ഷം രൂപ) നിശ്ചയിക്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു. ഈ പരിധി വരെയുള്ള ക്ലെയിമുകള്‍ക്ക്, മരണ സര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ ഐഡി, നഷ്ടപരിഹാര ബോണ്ട്, അവകാശങ്ങളില്ലെന്ന നിരാകരണ കത്ത് അല്ലെങ്കില്‍ നിയമപരമായ അവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. അതേസമയം മൂന്നാം കക്ഷി നഷ്ടപരിഹാര ബോണ്ടുകള്‍ ആവശ്യമില്ല.

പരിധി കവിയുന്ന ക്ലെയിമുകള്‍ക്ക്, പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നിയമപരമായി അവകാശിയാണെന്ന് പ്രഖ്യാപിച്ചത് പോലുള്ള അധിക രേഖകള്‍ ആവശ്യമാണ്.

വില്‍പത്രങ്ങളോ തര്‍ക്കങ്ങളോ ഉള്‍പ്പെടുന്ന സാഹചര്യങ്ങളെ കരട് സര്‍ക്കുലര്‍ അഭിസംബോധന ചെയ്യുന്നു. മരണപ്പെട്ട ഒരു നിക്ഷേപകന്‍ തര്‍ക്കങ്ങളില്ലാതെ ഒരു വില്‍പത്രം നല്‍കിയാല്‍, ബാധകമായ നിയമങ്ങളുമായി പൊരുത്തപ്പെടുന്ന പക്ഷം, പ്രൊബേറ്റ് ആവശ്യമില്ലാതെ തന്നെ, വില്‍പത്രത്തിന്റെ ആധികാരികതയെ അടിസ്ഥാനമാക്കി ബാങ്കുകള്‍ക്ക് ക്ലെയിമുകള്‍ തീര്‍പ്പാക്കാം. ക്ലെയിമുകളോ കോടതി ഉത്തരവുകളോ എതിര്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍, ഒരു പ്രൊബേറ്റ്, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കോടതി ഉത്തരവ് ആവശ്യമാണ്. കാലതാമസം കുറയ്ക്കുന്നതിനൊപ്പം സങ്കീര്‍ണ്ണമായ കേസുകള്‍ ബാങ്കുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നുവെന്ന് ഈ വ്യവസ്ഥകള്‍ ഉറപ്പാക്കുന്നു.

സേഫ് ഡെപ്പോസിറ്റ് ലോക്കറുകളും സേഫ് കസ്റ്റഡി ഇനങ്ങളും സംബന്ധിച്ച് ആര്‍ബിഐ സമാനമായ ലഘൂകരണങ്ങള്‍ നടത്തുന്നു. നോമിനികളോ ആശ്രിതരോ ക്ലെയിം ഫോം, മരണ സര്‍ട്ടിഫിക്കറ്റ്, ഐഡി എന്നിവ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ലോക്കര്‍ ഉള്ളടക്കങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. കോടതി ഉത്തരവുകള്‍ ആക്സസ് നിയന്ത്രിക്കുന്നില്ലെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം.

നോമിനികള്‍, സ്വതന്ത്ര സാക്ഷികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ലോക്കറിന്റെ ഉള്ളടക്കങ്ങളുടെ ഒരു ഇന്‍വെന്ററി തയ്യാറാക്കുന്നതിലൂടെയാകും ബാങ്കുകള്‍ സുതാര്യത ഉറപ്പാക്കുക. നോമിനികളില്ലാത്ത അക്കൗണ്ടുകള്‍ക്ക്, അവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സത്യവാങ്മൂലം പോലുള്ള അധിക രേഖകള്‍ നല്‍കണം. തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഉണ്ടാകാത്ത പക്ഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബാങ്കുകള്‍ നിബന്ധന വെക്കരുത്.

ടേം ഡെപ്പോസിറ്റുകള്‍ക്ക്, ലോക്ക്-ഇന്‍ കാലയളവുകളില്‍ പോലും ്അക്കൗണ്ട് അവസാനിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു വ്യവസ്ഥ ബാങ്കുകള്‍ ഉള്‍പ്പെടുത്തണം. നിക്ഷേപകന്‍ അകാലത്തില്‍ മരണപ്പെടുന്ന പക്ഷം ഉപയോഗിക്കാനാണിത്. ജോയിന്റ് അക്കൗണ്ടുകള്‍ ലോക്ക് ഇന്‍ കാലയളില്‍ പിന്‍വലിക്കുന്നതിന് ജീവിച്ചിരിക്കുന്നയാളുടെ സമ്മതവും അവകാശികളില്‍ നിന്നുള്ള സമ്മതവും ആവശ്യമാണ്.

വിദേശത്തുള്ള മരണങ്ങള്‍ക്ക് ഇന്ത്യന്‍ എംബസികള്‍ പരിശോധിച്ചുറപ്പിച്ചതോ അപ്പോസ്റ്റില്‍ ചെയ്തതോ പോലുള്ള ആധികാരികമായ മരണ തെളിവ് രേഖകള്‍ ഹാജരാക്കണം.

X
Top