പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

വൻകിട പദ്ധതികൾക്കുള്ള വായ്പകൾക്ക് നിബന്ധന ശക്തമാക്കുന്നു

കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിന് കടുത്ത നിബന്ധനകൾ ‌ഏർപ്പെടുത്താനുള്ള നീക്കം രാജ്യത്തെ ബാങ്കിംഗ് രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അനുവദിക്കുന്ന വായ്പയിൽ അഞ്ച് ശതമാനം തുക ബാങ്കുകൾ പ്രത്യേകമായി നീക്കിവെക്കണമെന്ന്(പ്രൊവിഷനിംഗ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നയത്തിൽ വ്യക്തമാക്കുന്നു.

വായ്പയെടുക്കുന്ന കമ്പനികളുടെ ധന സ്ഥിരത കണക്കിലെടുത്ത് മാത്രമേ ഈ തുക പിൻവലിക്കാൻ അനുവദിക്കാൻ കഴിയൂ. കമ്പനികൾ ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 2.5 ശതമാനം തുക കൂടി മടക്കി നൽകും. ബാങ്കുകളുടെ വായ്പ തിരിച്ചടക്കാൻ കഴിയും വിധം പദ്ധതിയിൽ വരുമാനം ലഭിക്കുന്നതോടെ മൊത്തം മാറ്റിവെക്കുന്ന തുക ഒരു ശതമാനമായി കുറയുമെന്നും നയത്തിൽ പറയുന്നു.

നിലവിൽ വലിയ പദ്ധതികൾക്ക് നൽകുന്ന ബാങ്ക് വായ്പകളിൽ 0.4 ശതമാനം തുകയാണ് ഇത്തരത്തിൽ പ്രൊവിഷനിംഗിനായി മാറ്റിവെക്കുന്നത്.

X
Top