എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന

വൻകിട പദ്ധതികൾക്കുള്ള വായ്പകൾക്ക് നിബന്ധന ശക്തമാക്കുന്നു

കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിന് കടുത്ത നിബന്ധനകൾ ‌ഏർപ്പെടുത്താനുള്ള നീക്കം രാജ്യത്തെ ബാങ്കിംഗ് രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അനുവദിക്കുന്ന വായ്പയിൽ അഞ്ച് ശതമാനം തുക ബാങ്കുകൾ പ്രത്യേകമായി നീക്കിവെക്കണമെന്ന്(പ്രൊവിഷനിംഗ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നയത്തിൽ വ്യക്തമാക്കുന്നു.

വായ്പയെടുക്കുന്ന കമ്പനികളുടെ ധന സ്ഥിരത കണക്കിലെടുത്ത് മാത്രമേ ഈ തുക പിൻവലിക്കാൻ അനുവദിക്കാൻ കഴിയൂ. കമ്പനികൾ ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു.

പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 2.5 ശതമാനം തുക കൂടി മടക്കി നൽകും. ബാങ്കുകളുടെ വായ്പ തിരിച്ചടക്കാൻ കഴിയും വിധം പദ്ധതിയിൽ വരുമാനം ലഭിക്കുന്നതോടെ മൊത്തം മാറ്റിവെക്കുന്ന തുക ഒരു ശതമാനമായി കുറയുമെന്നും നയത്തിൽ പറയുന്നു.

നിലവിൽ വലിയ പദ്ധതികൾക്ക് നൽകുന്ന ബാങ്ക് വായ്പകളിൽ 0.4 ശതമാനം തുകയാണ് ഇത്തരത്തിൽ പ്രൊവിഷനിംഗിനായി മാറ്റിവെക്കുന്നത്.

X
Top