ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: കമ്പനികളുടെ ഹ്രസ്വകാല വായ്പ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വെള്ളിയാഴ്ച ഒരു ട്രില്യണ്‍ രൂപയുടെ 14 ദിവസ വേരിയബിള്‍ റേറ്റ് റിപ്പോ (വിആര്‍ആര്‍) ലേലം നടത്തും. കഴിഞ്ഞ വിആര്‍ആര്‍ ലേലത്തില്‍ ഒഴുക്കിയ തുകയുടെ ഇരട്ടിയാണ് നിലവിലത്തേത്.

ഇത് പണലഭ്യത ഉയര്‍ത്തും. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് ഇതരകമ്പമ്പനികള്‍ പുറത്തിറക്കിയ ഹ്രസ്വാകാല വായ്പ നോട്ട്് നിരക്ക് 7.85 ശതമാനമായി ഉയര്‍ന്നിരുന്നു. നവംബര്‍ 18 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

സിസ്റ്റത്തിലെ പണലഭ്യത ദൈനംദിന അടിസ്ഥാനത്തില്‍ മാര്‍ച്ച് 8 ന് മിച്ചം കാണിക്കുന്നുണ്ടെങ്കിലും, മുന്‍കൂര്‍ നികുതികളും മറ്റ് നികുതികളും അടയ്ക്കുന്നതിനാല്‍ വരും ആഴ്ചകളില്‍ കമ്മി അനുഭവപ്പെടും, വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 2 ട്രില്യണ്‍ രൂപയിലധികം രൂപ പുറത്തേയ്ക്ക് ഒഴുകുന്നതോടെയാണിത്.

X
Top