രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

2000 രൂപ നോട്ടുകളില്‍ 88 ശതമാനവും തിരിച്ചെത്തി

ന്യൂഡല്‍ഹി: ജൂലൈ 31 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ മൂല്യം 42,000 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക്. “ജൂലൈ 31 ന് ബിസിനസ്സ് അവസാനിക്കുമ്പോള്‍ പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 0.42 ലക്ഷം കോടി രൂപയുടേതാണ്. അതായത്  2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 88 ശതമാനവും തിരിച്ചെത്തി,”റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

ബാങ്കുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം,തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ മൊത്തം മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. ഇതില്‍ 87 ശതമാനവും നിക്ഷേപത്തിന്റെ രൂപത്തിലാണ്. ബാക്കി 13 ശതമാനം കൈമാറ്റം ചെയ്യപ്പെട്ടു.

അവസാന ദിവസങ്ങളിലെ തിരക്കൊഴിവാക്കാന്‍ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉടന്‍ മാറ്റിയെടുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ബാങ്കുകളില്‍ നിക്ഷേപം നടത്താനും കൈമാറ്റം ചെയ്യാനും അനുമതിയുണ്ട്.

2023 മെയ് 19നായിരുന്നു പ്രചാരത്തില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചത്.  3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളായിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്.

X
Top