ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

റിപ്പോ നിരക്കില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് നിര്‍ണയ പാനല്‍ തയ്യാറായി. ധനനയ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചതാണിത്. ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പോളിസി നിരക്കാണ് റിപ്പോ.

ഇത് അവസാനമായി ഫെബ്രുവരിയിലാണ് ഉയര്‍ത്തിയത്. 25 ബേസിസ് പോയിന്റായിരുന്നു (ബിപിഎസ് )വര്‍ദ്ധന. ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായില്ല.

റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തുമെന്ന് 15 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പോള്‍ പ്രവചിച്ചിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ പോളും സമാന നിരീക്ഷണമാണ് നടത്തിയത്. അതേസമയം 2022 മെയ് മാസം മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്കുയര്‍ത്താന്‍ ആര്‍ബിഐ തയ്യാറായിട്ടുണ്ട്.

മെയ് മാസത്തില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനത്തിലേയ്ക്ക് വീണ ശേഷം പണപ്പെരുപ്പം, ജൂണില്‍ 4.81 ശതമാനമായിരുന്നു. ജൂലൈയിലിത് 6-6.5 ശതമാനത്തിലേയ്ക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ക്രമരഹിതമായ മണ്‍സൂണും വിളനാശവും കാരണം ഭക്ഷ്യവില ഉയരുകയാണ്. ഇതാണ് റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്.

X
Top