കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

റിപ്പോ നിരക്കില്‍ മാറ്റമില്ല, തുടര്‍ച്ചയായ മൂന്നാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് നിര്‍ണയ പാനല്‍ തയ്യാറായി. ധനനയ യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചതാണിത്. ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന പോളിസി നിരക്കാണ് റിപ്പോ.

ഇത് അവസാനമായി ഫെബ്രുവരിയിലാണ് ഉയര്‍ത്തിയത്. 25 ബേസിസ് പോയിന്റായിരുന്നു (ബിപിഎസ് )വര്‍ദ്ധന. ഏപ്രില്‍,ജൂണ്‍ മാസങ്ങളില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായില്ല.

റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനമായി നിലനിര്‍ത്തുമെന്ന് 15 സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പോള്‍ പ്രവചിച്ചിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ പോളും സമാന നിരീക്ഷണമാണ് നടത്തിയത്. അതേസമയം 2022 മെയ് മാസം മുതല്‍ ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്കുയര്‍ത്താന്‍ ആര്‍ബിഐ തയ്യാറായിട്ടുണ്ട്.

മെയ് മാസത്തില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനത്തിലേയ്ക്ക് വീണ ശേഷം പണപ്പെരുപ്പം, ജൂണില്‍ 4.81 ശതമാനമായിരുന്നു. ജൂലൈയിലിത് 6-6.5 ശതമാനത്തിലേയ്ക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ക്രമരഹിതമായ മണ്‍സൂണും വിളനാശവും കാരണം ഭക്ഷ്യവില ഉയരുകയാണ്. ഇതാണ് റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നത്.

X
Top