Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ജൂണിലെ വായ്പ അവലോകന യോഗത്തിൽ കൂടുതൽ നടപടികളുണ്ടാകും: ശക്തികാന്ത ദാസ്

ന്യൂഡൽഹി: യുദ്ധസമാനമായ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് വായ്പനിരക്കുകൾ നിശ്ചയിക്കാൻ അടിയന്തര യോഗം വിളിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൂടുതൽ നഷ്ടം ഒഴിവാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദത്തിനിടെയാണ് പലിശനിരക്കുകൾ ഉയർത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ജൂണിലെ വായ്പ അവലോകന യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ പലിശനിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. വായ്പഅവലോകന യോഗം ചേരാതെയായിരുന്നു റിസർവ് ബാങ്കിന്റെ നടപടി.
ഉപഭോക്തൃ വിലകൾ ഏപ്രിലിലും ഉയരുന്നത് റിസർവ് ബാങ്കിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇതുമൂലം ഏപ്രിലിൽ പണപ്പെരുപ്പം 7.79 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്. വരും ദിവസങ്ങളിലും പണപ്പെരുപ്പം ഉയരുമെന്നാണ് റിപ്പോർട്ട്.

X
Top