ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പണനയ സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ

ന്യൂഡൽഹി: പണനയ അവലോകന സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ. നവംബര്‍ മൂന്നിനാണ് മീറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമാകുന്ന സാഹചര്യത്തില്‍ വരുന്ന മീറ്റിംഗും നിര്‍ണായകമാകും.

ഈ വര്‍ഷം മെയ് മുതല്‍ നാലു തവണയായി 1.90 ശതമാനം വര്‍ധനായാണ് റിപ്പോ നിരക്കില്‍ വരുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

ഭവന വായ്പയ്ക്കുള്‍പ്പടെ പലിശ നിരക്കില്‍ ഏകദേശം 2 ശതമാനം വരെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ ആറ് മീറ്റിംഗുകളാണ് പണനയ സമിതി നടത്തിയത്.

സെപ്റ്റംബര്‍ 30 നടത്തിയ മീറ്റിംഗിന് ശേഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബറിലാണ് പണനയ അവലോകന സമിതിയുടെ അടുത്ത മീറ്റിംഗ് നടക്കേണ്ടത്.

പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടി എന്ന നിലയില്‍ പലിശ നിരക്ക് അടിക്കടി വര്‍ധിപ്പിക്കുമ്പോഴും വിലക്കയറ്റം മെരുങ്ങാതെ തുടരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടരുകയാണ്.

കഴിഞ്ഞ മാസം 7.41 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം ഉയരുന്ന സാഹര്യത്തില്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്ന പ്രത്യേക മീറ്റിംഗിലും റിപ്പോ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

X
Top