നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ആര്‍ബിഐ ധനനയ യോഗത്തിന് തുടക്കം

മുംബൈ: റിസര്‍വ് ബാങ്കിന്റെ ധനനയ യോഗത്തിന് തുടക്കം. റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍.

ട്രംപിന്റെ താരിഫ് ആഘാതം വിപണിയ്ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് റിപ്പോ നിരക്കില്‍ കുറവ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. റോയിട്ടേഴ്സ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.

അല്ലാത്ത പക്ഷം 5.50 ശതമാനം നിരക്കില്‍ റിപ്പോ നിലനിര്‍ത്തുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പറയുന്നത്. കുറയുകയാണെങ്കില്‍ അത് 25 ബേസിസ് പോയിന്റായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിറ്റി, ബാര്‍ക്ലേസ്, ക്യാപിറ്റല്‍ ഇക്കണോമിക്‌സ്, എസ്ബിഐ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ബാങ്കുകളാണ് നിരക്ക് കുറവ് പ്രതീക്ഷിക്കുന്നത്. താരിഫ് നിരക്ക് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ വെല്ലുവിളിയാണ്.

ഇതിനൊപ്പം പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും അവര്‍ ചൂണ്ടികാട്ടുന്നുണ്ട്. നാളെയാണ് പണനയ പ്രഖ്യാപനമുണ്ടാവുക.

X
Top